കുറ്റിപ്പുറം എംഇഎസ് 
Around us

രാഷ്ട്രീയം നിരോധിച്ച ക്യാംപസില്‍ സംഘര്‍ഷം വര്‍ധിച്ചു; കോളേജിനടുത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

THE CUE

വിദ്യാര്‍ത്ഥികള്‍ ഗ്യാങ്ങുകളായി തിരിഞ്ഞ് തമ്മിലടിക്കുന്നതിനേത്തുടര്‍ന്ന് കുറ്റിപ്പുറം എംഇഎസ് കോളേജിന് സമീപം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോളേജില്‍ സംഘര്‍ഷം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് ഹൈക്കോടതി നടപടി. അഞ്ചുവര്‍ഷത്തിനിടെ 59 കേസുകളാണ് കുറ്റിപ്പുറം എംഇഎസ് കോളേജില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളേജിനകത്ത് നടക്കുന്ന സംഘര്‍ഷങ്ങളേക്കുറിച്ച് രഹസ്യ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. സമാധാനാന്തരീക്ഷം തകരുമെന്ന് തോന്നിയാല്‍ കോളേജില്‍ പ്രവേശിച്ച് നടപടിയെടുക്കണമെന്നും പൊലീസിന് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വകുപ്പുകള്‍ തിരിഞ്ഞും ഗ്യാങ്ങുകളായും വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കുന്നത് ഭയപ്പെടുത്തുന്നു.
ഹൈക്കോടതി  
മാര്‍ച്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച കേസില്‍ പ്രതികളായ ഒമ്പത് വിദ്യാര്‍ത്ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഉത്തരവ്.

കോളേജിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പാളിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹോസ്റ്റല്‍ സൗകര്യമുണ്ടായിട്ടും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും പുറത്ത് താമസിക്കുകയാണെന്ന് പ്രിന്‍സിപ്പാള്‍ കോടതിയെ അറിയിച്ചു. ഇതുവഴി കോളേജിന് പുറത്തുള്ള സാമൂഹിക വിരുദ്ധരുമായി അവര്‍ ബന്ധപ്പെടുന്നു. ഹോസ്റ്റലിലേക്ക് മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും എംഇഎസ് കോളേജ് പ്രിന്‍സിപ്പാള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT