Around us

ഒരേ പാര്‍ട്ടിക്കാരനായിട്ടും എം.പി പരാതിയുടെ കാര്യം അറിയിച്ചില്ല; കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: അരൂര്‍- ചേര്‍ത്തല ദേശീയപാത പുനര്‍നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പരാതി നല്‍കിയതില്‍ പ്രതികരണവുമായി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. എ.എം ആരിഫ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ല.

ഒരേ പാര്‍ട്ടിക്കാരനായിട്ടും എംപി തന്നെ ഇക്കാര്യം അറിയിച്ചില്ല. കരാറുകാരനെതിരെ അന്വേഷണം നടക്കട്ടെ. താന്‍ മന്ത്രിയായിരുന്ന കാലത്താണ് റോഡ് പണി നടന്നത് എന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും ജി സുധാകരന്‍ ചോദിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനാണ് അരൂര്‍- ചേര്‍ത്തല ദേശീയ പാത പുനര്‍ നിര്‍മ്മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് എ.എം ആരിഫ് എം.പി നല്‍കിയത്.

കത്തു ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

36 കോടി രൂപ ചെലവില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയോടെയായിരുന്നു പുനര്‍നിര്‍മ്മാണം. മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച റോഡിന് ഗുണനിലവാരം പോരെന്നും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് റിയാസിന് അയച്ച കത്തില്‍ പറയുന്നു.

കത്ത് പുറത്തായതിന് പിന്നാലെ മുന്‍ മന്ത്രി ജി.സുധാകരനെ ന്യായീകരിച്ച് ആരിഫ് എം.പി രംഗത്തെത്തി. '' അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെട്ടിട്ടുണ്ടാകില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണം,'' ആരിഫ് പറഞ്ഞു.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT