Around us

നവജാത ശിശുവിന്റെ സംസ്‌കാരത്തിന് ഇടം നല്‍കാതെ നഗരസഭ; മൃതദേഹവുമായി കാത്തത് 36 മണിക്കൂര്‍  

THE CUE

നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍ സ്ഥലമില്ലെന്നാരോപിച്ച് ഇടം നിഷേധിച്ചതിനേത്തുടര്‍ന്ന് പിഞ്ചുശരീരവുമായി കാത്തിരിക്കേണ്ടി വന്നത് 36 മണിക്കൂര്‍. കുഴിയെടുക്കാനുള്ള തൊഴിലാളികളെപ്പോലും വിട്ടു നല്‍കാത്തതിനേത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്എഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്.

ഇന്നലെ മൂന്നര തൊട്ട് അവരുടെ പുറകെ നടക്കുകയാണ്. ദയനീയമായ കാര്യമാണ്. ഞങ്ങള്‍ ചെയ്‌തോളാം എന്ന് പറഞ്ഞു. പക്ഷെ ഇടം തരണ്ടേ?
പൊലീസ്

സ്ഥലമില്ല കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നഗരസഭ പറഞ്ഞപ്പോള്‍ ആദ്യം തിരിച്ചുപോയി. നഗരസഭയുടെ തന്നെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും തിരിച്ചുവന്നപ്പോള്‍ അവര്‍ രണ്ടര മണിക്കൂര്‍ വൈകിപ്പിച്ചു. '27 സെന്റ് സ്ഥലമേയുള്ളൂ. അവിടെ മുഴുവന്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുകയാണ്. വേറെ സ്ഥലമില്ല' എന്നായിരുന്നു നഗരസഭയുടെ ന്യായീകരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്ത് ആയതിനാല്‍ സംസ്‌കരിക്കേണ്ടത് തങ്ങളുടെ ചുമതലയല്ലെന്നാണ് ചെയര്‍മാന്റെ വാദം. ക്രമറ്റോറിയം പണിയുന്നതിനാല്‍ ആവശ്യത്തിന് സ്ഥലമില്ലെന്നും ചെയര്‍മാന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT