Election

തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമരയ്ക്ക് വോട്ട്, അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം കലക്ടര്‍ 

വോട്ടിംഗ് മെഷീനില്‍ ഗുരുതര ക്രമക്കേടെന്ന പരാതി 

THE CUE

കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി അറിയിച്ചു. വേറെ യന്ത്രം കൊണ്ടുവന്ന് വോട്ടെടുപ്പ് പുനരാരംഭിക്കുകയായിരുന്നു.

76 വോട്ട് ചെയ്തതിന് ശേഷം 77മത്തെ വോട്ട് ചെയ്യുമ്പോള്‍ യന്ത്രത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നുവെന്ന് വാസുകി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത്തരം പ്രശ്‌നം വന്നാല്‍ വോട്ടിംഗ് മെഷീന്‍ മാറ്റണമെന്ന് തിരിഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്. അതനുസരിച്ചുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കെ വാസുകി, തിരുവനന്തപുരം ജില്ലാ കലക്ടര്‍ 

കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞതായി പരാതി. കോവളം ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തിലാണ് പരാതി. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ കാരണമെന്നാണ് വിശദീകരണം. 76 പേര്‍ വോട്ട് ചെയ്തതിന് ശേഷമാണ് തകരാര്‍ കണ്ടെത്തിയത്.

മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചത്. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും തുടങ്ങി. എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രതിഷേധിച്ചു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ചേര്‍ത്തലയിലും സമാന പരാതി ഉയര്‍ന്നു. കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായാണ് ഇവിടെയും പരാതി.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT