Election

22 കോടി പിടിച്ച സംഭവം; വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. 

THE CUE

സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 22 കോടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 22 കോടി രൂപ കണ്ടെടുത്തത്. മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. വ്യാഴാഴ്ച മണ്ഡലം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നത്. 23 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരരംഗത്തുണ്ടായിരുന്നു.

വെല്ലൂരടക്കം 38 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇവിടുത്തെ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രപതി ചൊവ്വാഴ്ച വൈകീട്ടോടെ ഇതംഗീകരിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പണമാണ് ഇതെന്ന് എഐഡിഎംകെ പരാതി നല്‍കിയിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. എന്നാല്‍ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം. സമാന രീതിയില്‍ 2017 ല്‍ ആര്‍ കെ നഗറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന പരാതികളെ തുടര്‍ന്നായിരുന്നു ഇത്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT