Election

22 കോടി പിടിച്ച സംഭവം; വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. 

THE CUE

സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 22 കോടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 22 കോടി രൂപ കണ്ടെടുത്തത്. മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. വ്യാഴാഴ്ച മണ്ഡലം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നത്. 23 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരരംഗത്തുണ്ടായിരുന്നു.

വെല്ലൂരടക്കം 38 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇവിടുത്തെ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രപതി ചൊവ്വാഴ്ച വൈകീട്ടോടെ ഇതംഗീകരിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പണമാണ് ഇതെന്ന് എഐഡിഎംകെ പരാതി നല്‍കിയിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. എന്നാല്‍ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം. സമാന രീതിയില്‍ 2017 ല്‍ ആര്‍ കെ നഗറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന പരാതികളെ തുടര്‍ന്നായിരുന്നു ഇത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT