Election

22 കോടി പിടിച്ച സംഭവം; വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. 

THE CUE

സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 22 കോടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 22 കോടി രൂപ കണ്ടെടുത്തത്. മാര്‍ച്ച് 30 ന് കുടുംബ വീട്ടില്‍ നിന്ന് 10 കോടി 50 ലക്ഷവും രണ്ടുദിവസത്തിന് ശേഷം സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയും പിടിച്ചെടുക്കുകയായിരുന്നു. വ്യാഴാഴ്ച മണ്ഡലം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നത്. 23 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരരംഗത്തുണ്ടായിരുന്നു.

വെല്ലൂരടക്കം 38 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇവിടുത്തെ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രപതി ചൊവ്വാഴ്ച വൈകീട്ടോടെ ഇതംഗീകരിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പണമാണ് ഇതെന്ന് എഐഡിഎംകെ പരാതി നല്‍കിയിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. എന്നാല്‍ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം. സമാന രീതിയില്‍ 2017 ല്‍ ആര്‍ കെ നഗറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന പരാതികളെ തുടര്‍ന്നായിരുന്നു ഇത്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT