Election

നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചു; തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ ശിക്ഷാനടപടി 

കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് മൊഹ്‌സിനെതിരെയാണ് നടപടി.

THE CUE

ഭുവനേശ്വര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ചൊവ്വാഴ്ച സമ്പല്‍പൂരിലായിരുന്നു സംഭവം. കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് മൊഹ്‌സിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇദ്ദേഹം 1996 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. അടിയന്തര അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാവലിക്ക് വിരുദ്ധമായ നടപടിയാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടായതെന്നാണ് കമ്മീഷന്റെ വിശദീകരണം. അടിയന്തര പരിശോധനയെ തുടര്‍ന്ന് പ്രധാനമന്ത്രി 15 മിനിട്ട് വൈകുന്ന സാഹചര്യമുണ്ടായെന്നും കമ്മീഷന്‍ വിശദീകരിച്ചു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഹെലികോപ്റ്റര്‍ റൂര്‍ക്കേലയിലും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്റര്‍ സമ്പല്‍പ്പൂരിലും സമാന രീതിയില്‍ ചൊവ്വാഴ്ച പരിശോധിച്ചിരുന്നു. ഫ്‌ളൈയിങ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഒരു പെട്ടിയിറക്കി സ്വകാര്യ കാറില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ്, അന്വേഷണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധിക്കുന്നതും അച്ചടക്ക നടപടിയുണ്ടായതും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT