Election

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.ഐ.എം-ബി.ജെ.പി അവിശുദ്ധ സഖ്യമെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്ത് ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് സിപിഐഎം-ബിജെപി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ പുറത്ത് വരാനിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുസ്ലിം ലീഗുമായി അധികാരം പങ്കിട്ട സിപിഎമ്മിന് ഇപ്പോള്‍ ലീഗ് എങ്ങനെ വര്‍ഗീയപാര്‍ട്ടിയായെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ട്. തദ്ദേശ തെരെഞ്ഞെടുപ്പിലും ഈ ധാരണ വ്യക്തമാണ്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു.

കോണ്‍ഗ്രസ് വിജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്നും അങ്ങനെയുള്ള ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. കുഞ്ഞാലിക്കുട്ടി മത്സരിക്കണോ എം.പി സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിലെല്ലാം തീരുമാനം എടുക്കേണ്ടത് ലീഗാണ്. അതില്‍ കോണ്‍ഗ്രസ് ഇടപെടുന്നില്ലെന്നും മുല്ലപ്പള്ളി

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ കേസ് മുന്നോട്ട് പോവാത്ത അവസ്ഥയാണുള്ളത്. അന്വേഷണം മരവിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT