Around us

'പാലാരിവട്ടം പാലം നിര്‍മ്മിക്കാന്‍ പണം നല്‍കേണ്ട'; ബാങ്കിലുള്ള 17.4 കോടി ഉപയോഗിച്ച് നിര്‍മ്മിക്കാമെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം പാലം പൊളിച്ച് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം നല്‍കേണ്ടെന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഡിഎംആര്‍സി നിര്‍മ്മിച്ച കൊച്ചിയിലെ മറ്റ് പാലങ്ങള്‍ക്കായി എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണായതെന്നും, ഇതില്‍ നിന്ന് ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഈ തുക ഉപയോഗിച്ച് പാലം നിര്‍മ്മിക്കാനാണ് തീരുമാനം.

പാലം പൊളിച്ചുപണിയാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും അടക്കം ഇ ശ്രീധരനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഡിഎംആര്‍സി കൊച്ചിയിലെ പ്രവര്‍ത്തനം ഈ മാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനുള്ള ബുദ്ധിമുട്ട് അറിയിച്ചുവെങ്കിലും പിന്നീട് പാലാരിവട്ടം പാലം നിര്‍മ്മാണ ചുമതല കൂടി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനങ്ങള്‍ക്കും നാടിനും വേണ്ടി ഈ ചുമതല ഏറ്റെടുക്കുകയാണെന്ന് ഇ ശ്രീധരന്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരാഴ്ചക്കകം തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നും, 9 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ ശ്രീധരന്‍ പാലം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT