Around us

ഐ.സി.യു വാര്‍ഡില്‍ അനാസ്ഥയുണ്ടായെന്ന് പൊലീസിന് മുന്നിലും ആവര്‍ത്തിച്ച് ഡോ.നജ്മ

കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐ.സി.യു വാര്‍ഡില്‍ അനാസ്ഥയുണ്ടായെന്ന വാക്കുകളില്‍ ഉറച്ച് ഡോ.നജ്മ. പൊലീസിന് നല്‍കിയ മൊഴിയിലും നജ്മ ഇക്കാര്യം ആവര്‍ത്തിച്ചു. ഡോ.നജ്മയുടെയും മെഡിക്കല്‍ കോളേജ് അധികൃതരുടെയും മൊഴി പൊലീസ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു.

ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ ചിലരുടെയും മൊഴിയാണ് കളമശേരി സിഐയുടെ നേതൃത്വത്തിലുളള സംഘം മെഡിക്കല്‍ കോളജിലെത്തി രേഖപ്പെടുത്തിയത്. ഡോ. നജ്മയുടെ മൊഴി കളമശേരി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാണ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറിലധികം മൊഴിയെടുപ്പ് നീണ്ടിരുന്നു. മെഡിക്കല്‍ കോളേജ് ഐ.സി.യു വാര്‍ഡില്‍ അനാസ്ഥയുണ്ടായെന്ന് പൊലീസിനോടും നജ്മ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം സമൂഹമാധ്യമങ്ങളിലുള്‍പ്പടെ തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ കോടതിയെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് ഡോ.നജ്മ വ്യക്തമാക്കി.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT