Around us

വീണിടത്ത് നിന്നു തന്നെ വീണ്ടെടുക്കും, ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്ന് പി സരിന്‍

തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച് ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍. ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള യാത്ര തുടങ്ങിവെച്ചത്. ആ യാത്ര തുടരുകയാണ്, വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും. ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്ന് സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സരിന്റെ ഫേസ്ബുക് കുറിപ്പ്

ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ജനപക്ഷ രാഷ്ട്രീയം പറയാന്‍, പുതു തലമുറയുടെ പ്രതീക്ഷകള്‍ കാക്കാന്‍, കോണ്‍ഗ്രസ്സിനെ തിരിച്ചുപിടിക്കാന്‍... ആ യാത്ര തുടരുകയാണ്. വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും. ജനങ്ങള്‍ക്കിടയിലേക്ക് തന്നെ കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരും..

ഒറ്റപ്പാലത്ത് എല്‍ഡിഎഫിന്റെ കെ പ്രേം കുമാര്‍ 15152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ സരിന് ലഭിച്ചത് 59707 വോട്ടുകളാണ്. സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചയാളാണ് ഡോ. പി സരിന്‍. 2007 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നു എംബിബിഎസ് പൂര്‍ത്തിയാക്കി. തൊട്ടുപിന്നാലെയാണ് സരിന് സിവില്‍ സര്‍വീസ് ലഭിച്ചത് .

2009 ബാച്ച് ഉദ്യോഗസ്ഥനായ സരിന്‍ തിരുവനന്തപുരത്തും കര്‍ണാടകയിലുമായി ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ ആറര വര്‍ഷത്തോളം ജോലി ചെയ്തു. ജനസേവകനായി മാറണമെന്ന തീരുമാനത്തില്‍ 2016ല്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയിലിരിക്കെയാണ് സരിന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT