Around us

പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി ഇനി പ്രശ്‌നമരുത്: എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലടിക്കരുതെന്ന് സിപിഎമ്മും സിപിഐയും 

THE CUE

എസ്എഫ്‌ഐയും എഐഎസ്എഫും ക്യാമ്പസുകളില്‍ തര്‍ക്കം പരിഹരിച്ചും പരസ്പരം പോരടിക്കാതെയും മുന്നോട്ട് പോകണമെന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും നിര്‍ദേശം. ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഇരു വിദ്യാര്‍ത്ഥി സംഘടനകളും പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.

ഓരോ ക്യാമ്പസിലെയും പ്രവര്‍ത്തന സ്വാതന്ത്യം സംബന്ധിച്ച പരാതികള്‍ അതാത് കേന്ദ്രങ്ങളില്‍ പരിഹരിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്നും ഇരു സംഘടനകളോടും നേതൃത്വം ആവശ്യപ്പെട്ടു.

ക്യാംപസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന എഐഎസ്എഫിന്റെ പരാതി ശക്തമായ സാഹചര്യത്തിലായിരുന്നു പാര്‍ട്ടി സെക്രട്ടറിമാര്‍ ഇടപെട്ടത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും തുടര്‍ന്നുള്ള സംഭവങ്ങളിലും എസ്എഫ്‌ഐയെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു എഐഎസ്എഫ് നിലപാടെടുത്തത്. ഫാസിസ്റ്റ് രീതിയാണ് ക്യാംപസുകളില്‍ എസ്എഫ്‌ഐ നടപ്പിലാക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ സിപിഎമ്മാണ് മുന്‍കൈയ്യെടുത്തത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT