Around us

നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു

ദളിത് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്‍ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ എളമക്കരയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.

ആദ്യ നോവലായ കൊച്ചരേത്തിയിലൂടെ തന്നെ ശ്രദ്ധ നേടി. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റ് കൂടിയാണ് നാരായന്‍.

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ചുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് കൊച്ചരേത്തി. കൊച്ചരേത്തിക്ക് 1999ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2011ലെ ക്രോസ്‌വേര്‍ഡ് പുരസ്‌കാരവും കൊച്ചരേത്തിക്ക് ലഭിച്ചു.

കൊച്ചരേത്തി വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്‌സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

കൊച്ചരേത്തിക്ക് ശേഷം ഊരാളക്കുടി, വന്ദനം, ആരാണ് തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെയില്ല തുടങ്ങിയ നോവലുകളും രചിച്ചു.

1940 സെപ്തംബര്‍ 26ന് ഇടുക്കി ജില്ലയിലെ കുടയത്തൂരില്‍ ജനിച്ചു. പോസ്റ്റല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച നാരായന്‍ 1995ല്‍ വിരമിച്ചു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT