Around us

നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു

ദളിത് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്‍ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ എളമക്കരയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.

ആദ്യ നോവലായ കൊച്ചരേത്തിയിലൂടെ തന്നെ ശ്രദ്ധ നേടി. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റ് കൂടിയാണ് നാരായന്‍.

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ചുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് കൊച്ചരേത്തി. കൊച്ചരേത്തിക്ക് 1999ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2011ലെ ക്രോസ്‌വേര്‍ഡ് പുരസ്‌കാരവും കൊച്ചരേത്തിക്ക് ലഭിച്ചു.

കൊച്ചരേത്തി വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്‌സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

കൊച്ചരേത്തിക്ക് ശേഷം ഊരാളക്കുടി, വന്ദനം, ആരാണ് തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെയില്ല തുടങ്ങിയ നോവലുകളും രചിച്ചു.

1940 സെപ്തംബര്‍ 26ന് ഇടുക്കി ജില്ലയിലെ കുടയത്തൂരില്‍ ജനിച്ചു. പോസ്റ്റല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച നാരായന്‍ 1995ല്‍ വിരമിച്ചു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT