Around us

നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു

ദളിത് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്‍ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ എളമക്കരയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.

ആദ്യ നോവലായ കൊച്ചരേത്തിയിലൂടെ തന്നെ ശ്രദ്ധ നേടി. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റ് കൂടിയാണ് നാരായന്‍.

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ചുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് കൊച്ചരേത്തി. കൊച്ചരേത്തിക്ക് 1999ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2011ലെ ക്രോസ്‌വേര്‍ഡ് പുരസ്‌കാരവും കൊച്ചരേത്തിക്ക് ലഭിച്ചു.

കൊച്ചരേത്തി വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്‌സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

കൊച്ചരേത്തിക്ക് ശേഷം ഊരാളക്കുടി, വന്ദനം, ആരാണ് തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെയില്ല തുടങ്ങിയ നോവലുകളും രചിച്ചു.

1940 സെപ്തംബര്‍ 26ന് ഇടുക്കി ജില്ലയിലെ കുടയത്തൂരില്‍ ജനിച്ചു. പോസ്റ്റല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച നാരായന്‍ 1995ല്‍ വിരമിച്ചു.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT