Around us

‘ഗവര്‍ണറുടെത് ഒറ്റുകാരന്റെ ദൗത്യം’; ഹവാല കൈപ്പറ്റിയ പാരമ്പര്യം മലയാളി മറന്നിട്ടില്ലെന്ന് സിപിഐ നേതാവ് പി പ്രസാദ്

THE CUE

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒറ്റുകാരന്റെ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്. പ്ലാസി യുദ്ധത്തില്‍ സിറാജ്-ഉദ്-ദൗളയെ ഒറ്റിയ മിര്‍ ജാഫറിന്റെ റോളാണ് ഗവര്‍ണര്‍ക്കുള്ളത്. ജെയിന്‍ സഹോദരന്‍മാരില്‍ നിന്നും ഹവാല കൈപ്പറ്റിയ പാരമ്പര്യമാണ് ആരിഫ് മുഹമ്മദ് ഖാനുള്ളത്. അത്തരമൊരു വ്യക്തിക്ക് ഭരണഘടനയെക്കുറിച്ച് പറയാനുള്ള രാഷ്ട്രീയ ധാര്‍മ്മികതയില്ലെന്നും പി പ്രസാദ് ദ ക്യുവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1991ല്‍ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്ത ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരവാദികളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ജയില്‍ ഹവാലക്കേസ് പുറത്തറിയുന്നത്. വിഘടനവാദത്തിന് നേതൃത്വം കൊടുക്കുന്ന സംഘടനയ്ക്ക് പണം നല്‍കിയ ജയിന്‍ സഹോദരന്‍മാരില്‍ നിന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ പണം കൈപ്പറ്റിയിരുന്നു. ഏഴരക്കോടി രൂപ ആരിഫ് മുഹമ്മദ് ഖാനും വാങ്ങിയെന്ന് പിടിച്ചെടുത്ത ഡയറിയിലുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ച് മാച്ച് കളഞ്ഞെങ്കിലും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന മലയാളി അതൊന്നും മറക്കില്ലെന്നും പി പ്രസാദ് പറയുന്നു.

ഹവാലക്കാരുമായി ഉള്‍പ്പെടെ അവിശുദ്ധ ബന്ധം ഉണ്ടായിരുന്ന പാരമ്പര്യമാണ് കേരളാ ഗവര്‍ണറുടെത്. അദ്ദേഹമാണ് ഭരണഘടനയെക്കുറിച്ചൊക്കെ പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ ആരാണെന്ന ധാരണ ഞങ്ങള്‍ക്കുണ്ട്.
പി പ്രസാദ്

കാശ്മിരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഹിസ്ബുള്‍ മുജാഹിദിനില്‍ നിന്നും പണം കൈപ്പറ്റാന്‍ ഒരു മടിയും ഇല്ലാതിരുന്ന വ്യക്തിയാണ്. രാഷ്ട്രീയ ധാര്‍മ്മികയുടെ പാരമ്പര്യം പറയാന്‍ അദ്ദേഹത്തിനില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും പി പ്രസാദ് പറയുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT