Around us

ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞെന്ന കേസ്: നടന്‍ വിനായകന് ജാമ്യം

യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞെന്ന കേസ് നടന്‍ വിനായകന് ജാമ്യം. പൊതുപ്രവര്‍ത്തകയായ കോട്ടയം സ്വദേശിനിയാണ് വിനായകനെതിരെ പരാതി നല്‍കിയത്. ഒരു ചടങ്ങിലേക്ക് ക്ഷണിക്കാന്‍ 2019 ഏപ്രില്‍ 18ന് കല്‍പ്പറ്റയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിനായകന്‍ അശ്ലീലം പറയുകയും അപമാനിക്കുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവം നടന്ന സ്ഥലമായതിനാലാണ് കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ വിനായകനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പരമാവധി ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. നാലുമാസത്തോളം നീണ്ട അന്വേഷണത്തിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരായ വിനായകന്‍ ജാമ്യമെടുത്ത് മടങ്ങുകയായിരുന്നു.

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സി.ഐ.ഐ

'മെല്ലവേ മെല്ലവേ'; ഷറഫുദ്ദീന്റെ ഫാമിലി റോം-കോം എന്റർടെയ്‌നർ 'മധുവിധു'വിലെ ആദ്യ ഗാനം

ചത്താ പച്ചയുടെ വിജയത്തിന് ശേഷം വമ്പൻ പദ്ധതികളുമായി റീൽ വേൾഡ് എന്റർടെയ്ൻമെന്റ്

SCROLL FOR NEXT