Around us

മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു

പാരീസില്‍ മതനിന്ദ ആരോപിച്ച് ചരിത്രാധ്യപകനെ തലയറുത്ത് കൊന്നു. അധ്യാപകനായ സാമുവല്‍ പാറ്റിയാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് കൊലപ്പെടുത്തി.

കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ആക്രമണം. പ്രവാചന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതില്‍ അധ്യാപകനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരുമാസം മുമ്പായിരുന്നു സംഭവം. മുസ്ലിം വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു കാര്‍ട്ടൂണ്‍ കാണിച്ചത്.

അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന അറിയിച്ചു. 2015ല്‍ ഷാര്‍ലെ എബ്ദേയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തിനെ തുടര്‍ന്ന് വെടിവെപ്പ് നടന്നിരുന്നു. ഇതില്‍ 12 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT