Around us

പാഴ്ക്കുപ്പികള്‍ ഉപയോഗിച്ചൊരു ബസ് സ്‌റ്റോപ്പ്, പഴയ ടയറുകള്‍ കൊണ്ട് ഇരിപ്പിടം; കയ്യടി നേടി യുവാക്കള്‍

കൊവിഡ് കാലത്ത് നാടിന് വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം പണിതാണ് ഒരു പറ്റം യുവാക്കള്‍ മാതൃകയാകുന്നത്. പാഴ്ക്കുപ്പികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണമെന്നതാണ് ശ്രദ്ധേയം. തൃപ്പൂണിത്തുറ- വൈക്കം റൂട്ടിലുള്ള ബസ് സ്‌റ്റോപ്പാണ് പലരും ഉപയോഗ ശേഷം വലിച്ചെറിഞ്ഞ കുപ്പികള്‍ കൊണ്ട് മനോഹരമായി നിര്‍മ്മിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൃപ്പൂണിത്തുറ ബിഎസ്ബി ക്ലബ്ബിലെ അംഗങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിവങ്ങളോളമെടുത്ത് ശേഖരിച്ച കുപ്പികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഏകദേശം എഴുന്നൂറോളം കുപ്പികള്‍ ബസ് സ്‌റ്റോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഇരുമ്പ് ചട്ടക്കൂടില്‍ ചൂണ്ട വള്ളികള്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് കുപ്പികള്‍ ഉറപ്പിച്ചിരിക്കുന്നത്. പഴയ ടയറുകള്‍ ഉപയോഗിച്ചാണ് ഇരിപ്പിടം നിര്‍മ്മിച്ചിരിക്കുന്നത്.

ചുറ്റും ചെടികള്‍ വെച്ച് പിടിപ്പിച്ചും, കുപ്പികള്‍ക്ക് നിറം നല്‍കിയുമെല്ലാം ബസ് സ്റ്റോപ്പ് കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. പൂന്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഒരു വാര്‍ത്താബോര്‍ഡും ഒരുക്കിയിട്ടുണ്ട്. 14,000 രൂപയോളമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാനായി ചെലവ് വന്നിട്ടുള്ളത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT