Around us

ഭീമ കൊറേഗാവ് കേസില്‍ സുധ ഭരദ്വാജിന് ജാമ്യം

എല്‍ഗാര്‍ പരിഷത്ത്- ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക സുധ ഭരദ്വാജിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ എട്ടിന് സുധ ഭരദ്വാജിനെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി ജാമ്യ വ്യവസ്തകള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സുധ ഭരദ്വാജ് ജയിലില്‍ കഴിയുകയായിരുന്നു.

അതേസമയം റോണാ വില്‍സണ്‍, വരവര റാവു സുധിര്‍ ധവാലെ, മഹേഷ് റൗത്ത്, വെര്‍നാന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിംഗ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയം നീട്ടികൊടുത്തതിനെ തുടര്‍ന്നാണ് ഇവരുടെ ജാമ്യം നേരത്തെ സെഷന്‍ കോടതി തള്ളിയത്. എന്നാല്‍ അത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടിക്കൊടുക്കാന്‍ സെഷന്‍സ് കോടതിക്കാണോ അതോ എന്‍ഐഎ നിയമപ്രകാരമുള്ള ഡെസിഗ്‌നേറ്റഡ് പ്രത്യേക കോടതിക്കാണോ അധികാരമെന്ന നിയമ പ്രശ്‌നം ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേ ഹൈക്കോടതിയുടെ തീരുമാനം. സെഷന്‍സ് കോടതിയുടെ തീരുമാനം തെറ്റാണെന്നും എന്‍ഐഎ കോടതിക്കാണ് അധികാരമെന്നും ബോംബെ കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത്ത്- ഭീമ കൊറേഗാവ് കേസില്‍ സുധ ഭരദ്വാരാജ് ഉള്‍പ്പടെയുള്ള 16 സാമൂഹ്യപ്രവര്‍ത്തകരേയാണ് അറസ്റ്റ് ചെയ്തത്. അവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. സുധ ഭരദ്വാജിനെതിരെ ആദ്യം പൂണെ പൊലീസാണ് കേസ് എടുത്തത്. പിന്നീട് അത് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT