Around us

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടി; തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍

തെലങ്കാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. ദുബ്ബക്ക ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. പൊലീസ് പണവുമായി പുറത്തിറങ്ങിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടി.

12.80 ലക്ഷം രൂപയാണ് പ്രവര്‍ത്തകര്‍ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുകയായ 5.87,000 ലക്ഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ പണവുമായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബി.ജെ.പി പ്രാദേശിക നേതാക്കളുടെയും വീടുകളില്‍ റെയ്ഡ് നടന്നിരുന്നു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നുവെന്നും പ്രചരണത്തില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നും രഘുനന്ദന്‍ റാവു പ്രതികരിച്ചു.

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

SCROLL FOR NEXT