Around us

സി.ബി.ഐയെ കേരളത്തില്‍ വിലക്കണമെന്ന് സി.പി.എം പി.ബി; പൊതുസമ്മതം എടുത്ത് കളയും

കേരളത്തില്‍ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ. പൊതുസമ്മതം എടുത്ത് കളയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ പോളിറ്റ് ബ്യൂറോ പിന്തുണച്ചു. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. ഇതില്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ച ആവശ്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കേസുകള്‍ ഏറ്റെടുക്കുന്നതിന് സി.ബി.ഐക്ക് നല്‍കിയ പൊതുസമ്മതം റദ്ദാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് അനുകൂലമായി നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എമ്മിന്റെ തീരുമാനത്തെ സി.പി.ഐയും പിന്തുണച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലാണ് സി.ബി.ഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഖഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സി.ബി.ഐയ്ക്ക് പൊതുസമ്മതം ഇല്ല. പൊതുസമ്മതം എടുത്ത് കളയുന്നതോടെ കേസുകള്‍ സി.ബി.ഐയ്ക്ക് നേരിട്ട് ഏറ്റെടുക്കാനാവില്ല. സംസ്ഥാനത്തിന്റെ അനുമതി തേടേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചാല്‍ സി.ബി.ഐ കോടതിയെ സമീപിക്കണം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT