Around us

മസ്ജിദ് തകര്‍ക്കുന്നത് തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്; ഫോട്ടോകള്‍ തെളിവല്ലെന്നും കോടതി

ബാബറി മസ്ജിദ് തകര്‍ക്കുന്നത് തടയാനാണ് കേസില്‍ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിച്ചതെന്ന് ലക്‌നൗ പ്രത്യേക കോടതി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരെയും കോടതി വെറുതെ വിട്ടു. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. തകര്‍ക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല മസ്ജിദ് തകര്‍ത്തത്. പെട്ടെന്നുണ്ടായ വികാരത്തിലാണെവന്നും ജസ്റ്റിസ് എസ് കെ യാദവ് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. സിബിഐ മുന്നോട്ട് വെച്ച വാദങ്ങള്‍ കോടതി തള്ളി. പള്ളി പൊളിക്കുമ്പോള്‍ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു.

28 വര്‍ഷത്തിന് ശേഷമാണ് കേസിലെ വിധി. ഒന്നരലക്ഷത്തോളം പേര്‍ ചേര്‍ന്ന് ബാബറി മസ്ജിദ് തകര്‍ത്തെന്നാണ് കേസ്. ബിജെപി, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകള്‍ ആസൂത്രണം ചെയ്താണ് പള്ളി പൊളിച്ചതെന്നായിരുന്നു കേസ്. 2000 പേജുകളുള്ളതാണ് വിധി.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT