Around us

‘എന്നെയും കാവി പൂശാന്‍ ശ്രമിക്കുന്നു, പക്ഷേ തിരുവള്ളൂവരിനെ പോലെ രക്ഷപെടും’; ബിജെപിക്കെതിരെ രജനി  

THE CUE

ബിജെപി തന്നെ കാവി പൂശാന്‍ ശ്രമിക്കുന്നുവെന്ന് രജനികാന്ത്. രജനി ബിജെപിയില്‍ ചേരുന്നു എന്ന ആരോപണം ശക്തമായിരിക്കെയാണ് ഇത് പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള താരത്തിന്റെ പ്രതികരണം, തമിഴ് കവിയായ തിരുവള്ളൂവരിനെ കാവി പൂശാന്‍ ശ്രമിച്ചത് പോലെ തന്നെയും കാവി പൂശാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രജനി ചെന്നൈയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രജനി നിലപാട് വ്യക്തമാക്കിയത്. പൊന്‍ രാധാകൃഷ്ണന്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

കുറച്ചുനാള്‍ മുന്‍പ് തിരുവള്ളൂവരിനെ കാവിപൂശാന്‍ ശ്രമിച്ചത് പോലെ എന്റെ മേലും കാവി പൂശാനാണ് അവര്‍ ശ്രമിക്കുന്നത്, പക്ഷേ തിരുവള്ളൂര്‍ രക്ഷപെട്ടത് പോലെ തന്നെ, അവരില്‍ നിന്ന് ഞാനും രക്ഷപെടും
രജനികാന്ത്

നവംബര്‍ 2ന് ബിജെപിയുടെ തമിഴ്‌നാട് ഘടകം കാവി വസ്ത്രം ധരിച്ച ചിത്രത്തോടൊപ്പം കവിത ട്വീറ്റ് ചെയ്തിരുന്നു. തിരുവള്ളൂവരിനെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു. കമല്‍ ഹസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ്‌നാട്ടിലുള്‍പ്പെടെ ചര്‍ച്ചയാണ്. മുന്‍പ് പല തവണ ബിജെപി നേതാക്കള്‍ക്കൊപ്പം താരം വേദി പങ്കിട്ടിരുന്നു, കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചായിരുന്നു താരത്തിന്റെ നിലപാട്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'റാഫിയുടെ തിരക്കഥയിൽ നാദിർഷയുടെ സംവിധാനം' ; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി മെയ് 31ന് തിയറ്ററുകളിൽ

'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

'നമുക്ക് ഒട്ടും അറിയാത്തൊരാളെ എങ്ങനെയാ കല്യാണം കഴിക്കാ?';കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ട്രെയ്‌ലർ

'ഈ കേസിൽ പോലീസിന് കാര്യമായൊരു വീഴ്ച സംഭവിച്ചിട്ടുണ്ട് ' ; സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ ട്രെയ്‌ലർ പുറത്ത്

വിദ്യാഭ്യാസത്തെ വിപുലപ്പെടുത്താന്‍ നിർമ്മിത ബുദ്ധി സഹായകരമാകുമോ? ശ്രദ്ധേയമായി വായനോത്സവ സെമിനാർ

SCROLL FOR NEXT