Around us

അട്ടപ്പാടി മധു കേസ്: ജാമ്യം റദ്ദാക്കപ്പെട്ട 12 പേരില്‍ ഒമ്പത് പ്രതികള്‍ ഒളിവില്‍

അട്ടപ്പാടി മധു കൊലപാതകക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളില്‍ ഒമ്പത് പേരും ഒളിവില്‍. പ്രതികളെ പിടികൂടുന്നതിനായി പൊലീസ്് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.

12 പ്രതികളില്‍ മൂന്ന് പേരാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി പി സി ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി എംവി ജൈജുമോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍.

ആഗസ്റ്റ് 20നാണ് മധു കൊലക്കേസിലെ 12 പ്രതികളുടെയും ജാമ്യം മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ നിരന്തരം ലംഘിച്ച് പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ ശരിവെച്ചു കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഇനി വിസ്തരിക്കാനുള്ള ചില സാക്ഷികളെയും പ്രതികള്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ സാക്ഷിവിസ്താരം ഇന്ന് വീണ്ടും തുടങ്ങും. ഏഴ് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. വിസ്തരിക്കാനുള്ള സാക്ഷികളില്‍ പലരേയും പ്രതികള്‍ നേരത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. കേസില്‍ 13 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT