Around us

‘അങ്ങനെയെങ്കില്‍ ഗീതയും ബൈബിളും പഠിപ്പിക്കേണ്ടിവരും’; നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാന്‍ അസം സര്‍ക്കാര്‍

THE CUE

സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാനൊരുങ്ങി അസം സര്‍ക്കാര്‍. ഇവ മാറ്റി സാധാരണ സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് അസമിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ 614 മദ്രസകളും 101 സസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചു പൂട്ടുമെന്നും, ഇവ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളാക്കി മാറ്റുമെന്നും അസം ധനകാര്യ-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മതപഠന സ്ഥാപനങ്ങള്‍ നടത്തുകയാണെങ്കില്‍ ഗീതയും, ബൈബിളും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളുടെ പണം മതപഠനത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല, മതവും അറബിയുമൊന്നും പഠിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല. ഒരു മതേതര രാജ്യത്ത് മതപഠനത്തിനായി സര്‍ക്കാരിന് തുക മുടക്കാനികില്ലെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മതപഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാകില്ല. പക്ഷെ അവ നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ പുതിയനിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മദ്രസകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് അവര്‍ വിരമിക്കുന്ന തിയതി വരെ ശമ്പളം നല്‍കുമെന്ന് അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT