Around us

‘എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണ്’, മകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി എ ആര്‍ റഹ്മാന്‍ 

THE CUE

മകളുടെ വസ്ത്രധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയുമായി എ ആര്‍ റഹ്മാന്‍. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന്‍ ദ ക്വിന്റിനോട് പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്ക് കഴിവുണ്ട്, എന്ത് ധരിക്കണമെന്ന് അവര്‍ തീരുമാനിക്കുമെന്നും റഹ്മാന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവള്‍ അവളുടെ സ്വാതന്ത്ര്യം തെരഞ്ഞെടുത്തു. അവളുടെ വസ്ത്രധാരണം മതപരമായ കാര്യത്തേക്കാള്‍ വലുതാണ്. അതൊരു മനശാസ്ത്രപരമായ ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടെന്നാല്‍, അവള്‍ ഒരു പാട്ടുപാടുന്നു, അത് ലക്ഷക്കണക്കിന് ആളുകള്‍ റിങ് ട്യൂണായി ഉപയോഗിക്കുന്നു, അന്തര്‍ മുഖനായ ഒരു കുട്ടിയുടെ കാര്യമെടുത്താല്‍, ജനങ്ങള്‍ പെട്ടെന്ന് നല്ലരീതിയിലും മോശം രീതിയിലും അവരെ പിന്തുടരുന്നതില്‍ താല്‍പര്യമുണ്ടാകില്ല. ഒരു പുരുഷന് ബുര്‍ഖ ധരിക്കാന്‍ സാധിക്കില്ല. അല്ലായിരുന്നെങ്കില്‍ താന്‍ അത് ധരിക്കുമായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ തസ്ലീമ നസ്‌റിന് മറുപടി നല്‍കുന്നതിന് മുമ്പ് മകള്‍ അഭിപ്രായം ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ആ മറുപടി അനിവാര്യമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

എ ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നായിരുന്നു എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ നേരത്തെ ട്വീറ്റ് ചെയ്തത്. ഖദീജയുടെ ബുര്‍ഖ ധരിച്ച ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു തസ്ലീമയുടെ ട്വീറ്റ്. തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജയും രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷമായിട്ടും ഇതു തന്നെയാണല്ലോ ചര്‍ച്ചയെന്ന് അവര്‍ ചോദിച്ചു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെകുറിച്ചാണല്ലോ ചര്‍ച്ചയെന്നും, താന്‍ ചെയ്യുന്ന കാര്യത്തില്‍ സന്തുഷ്ടയാണെന്നും, അതില്‍ അഭിമാനിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഖദീജ പറഞ്ഞു.

The Roar just got Louder; 'കാട്ടാളൻ' മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

തിയറ്ററുകളിൽ പ്രദർശനം തുടർന്ന് 'അനോമി'; സക്സസ് ട്രെയ്‌ലർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായില്‍ തുടക്കം

2025 സാമ്പത്തിക വർഷം വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ

മിന്നൽവളക്ക് ശേഷം ടൊവിനോ-ജേക്സ് ബിജോയ് കോംബോയുടെ 'കാട്ടുചെമ്പകം'; 'പള്ളിച്ചട്ടമ്പി’യിലെ ഫസ്റ്റ് സിംഗിൾ

SCROLL FOR NEXT