Around us

പൗരത്വ നിയമത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം, കൊച്ചിയില്‍ അണിനിരന്നത് ജനലക്ഷങ്ങള്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതുവര്‍ഷത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തി മുസ്ലിം സംഘടനകളുടെ സംയുക്ത പ്രതിഷേധ റാലി. കൊച്ചി കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് മറൈന്‍ ഡ്രൈവിലേക്കായിരുന്നു മഹാറാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധം കൂടിയായിരുന്നു മഹാറാലി.

മൂന്നിന് ആരംഭിച്ച് നാലരയോടെ മറൈന്‍ ഡ്രൈവിലെത്തിയ റാലിയില്‍ സമരപ്രഖ്യാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ആരുടെയും തറവാട് സ്വത്തല്ലെന്നും ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എല്ലാ നിലയ്ക്കും ചെറുക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെയും ബി ആര്‍ അംബേദ്കറിന്റെയും മൗലാനാ ആസാദിന്റെയും ചിത്രങ്ങളും പോസ്റ്ററുമായാണ് പ്രതിഷേധക്കാര്‍ മറൈന്‍ ഡ്രൈവിലേക്ക് നീങ്ങിയത്. സമസ്ത കേരളാ ജംയത്തുല്‍ ഉലമ, കേരളാ മുസ്ലിം ജമാ അത്ത്, ദക്ഷിണ കേരള ജംയത്തുല്‍ ഉലമ, കേരളാ നദ്വത്തുല്‍ മുജാഹിദ്ദീന്‍, മുസ്ലിം ലീഗ്, മര്‍ക്കസ്, എംഇഎസ് എന്നിവര്‍ ഉള്‍പ്പെടുന്ന മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമര പ്രഖ്യാപന കണ്‍വന്‍ഷനും റാലിയും നടത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

നിയമത്തിന്റെ ഉള്ളില്‍ നിന്ന് അവകാശങ്ങള്‍ക്കായി ശബ്ദമുയരണമെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ബാബറി മസ്ജിദ് വിധിയും മുത്തലാഖ് നിയമവും വന്നപ്പോള്‍ ക്ഷമിച്ചത് പോലെ പൗരത്വ നിയമ ഭേദഗതിയോട് മുസ്ലിങ്ങള്‍ക്ക് ക്ഷമിക്കാനാകില്ലെന്ന് കാന്തപുരം. ഇന്ത്യയുടെ മഹത്തായ തത്വത്തിന് എതിരായി രാ്ജ്യത്തെ മുസ്ലിം സമൂഹം ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും കാന്തപുരം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT