Around us

'വിശ്വസിച്ചാലും ഇല്ലെങ്കിലും, ഉയരങ്ങള്‍ കീഴടക്കിയത് ഒരു വൃക്കയുമായി'; വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്

ഒരു വൃക്കയുമായി ലോകത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് താനെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്. ട്വിറ്ററിലൂടെയായിരുന്നു അഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലുള്‍പ്പടെ മെഡല്‍ സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ കായക ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

'വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികളോട് പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും അതൊക്കെ നേടി. ഒരു പരിശീലകന്റെ മാജിക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഴിവ് എന്നൊക്കെ ഇതിനെ വിളിക്കാന്‍ കഴിയുമോ?', ട്വീറ്റില്‍ അഞ്ജു പറയുന്നു.

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്തായിരുന്നു അഞ്ജുവിന്റെ ട്വീറ്റ്. അജ്ഞുവിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്നും , അഞ്ജുവിന്റെ നേട്ടങ്ങള്‍ കഠിന പ്രയത്നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്പോഴൊന്നും ഇത് അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്‌കാനിംഗിലാണ് ഈ വിവരം അറിയുന്നത്.

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT