Around us

‘വിദ്വേഷ പ്രസംഗം തിരിച്ചടിയായി’; ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് അമിത്ഷാ 

THE CUE

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തിരിച്ചടിയായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അനുരാഗ് താക്കൂറിന്റെ 'വെടിവെയ്ക്കൂ' എന്ന പരാമര്‍ശവും, കപില്‍ ശര്‍മയുടെ 'ഇന്ത്യ-പാക് മത്സരം' എന്ന പരാമര്‍ശവും പ്രതികൂലമായി ബാധിച്ചുവെന്ന് അമിത് ഷാ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ ഇത്തരം പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

ഡല്‍ഹിയില്‍ കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടന്നില്ലെങ്കിലും, ജനങ്ങള്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരല്ല. പൗരത്വ നിയമത്തെ കുറിച്ച് ആരുമായും സംസാരിക്കാന്‍ തയ്യാറാണ്. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മൂന്നുദിവസത്തിനകം സമയം നല്‍കും. ഡല്‍ഹിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും അമിത്ഷാ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എഎപിയുമായി നേരിട്ട് നടന്ന മത്സരമാണ് തോല്‍വിക്ക് കാരണമെന്ന് നേരത്തെ ബിജെപി വിലയിരുത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെയും ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന വിശകലന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT