Around us

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: അമലപോളിനും ഫഹദിനുമെതിരെ നടപടിയില്ല 

THE CUE

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ സിനിമ താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരെ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്. ഇരുവരെയും കേസില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ അമലാ പോളിനെതിരായ കേസ് നിലനില്‍ക്കില്ല. സുരേഷ് ഗോപി എം പിക്കെതിരായ കേസില്‍ നടപടി തുടരും.

പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്കു താമസിച്ചുവെന്ന രേഖയാണ് ബെന്‍സ് കാര്‍ രജിസ്ട്രര്‍ ചെയ്യാന്‍ അമലാ പോള്‍ ഉപയോഗിച്ചത്. ഇത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്് കണ്ടെത്തിയിരുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 20 ലക്ഷം രൂപ രജിസ്‌ട്രേഷന് നല്‍കേണ്ടയിടത്ത് 1.25 ലക്ഷം രൂപയാണ് പുതുച്ചേരിയില്‍ അമല അടച്ചത്. 1.12 കോടി രൂപ വിലവരുന്ന ബെന്‍സായിരുന്നു അമല പോള്‍ വാങ്ങിയത്.

ഫഹദ് ഫാസില്‍ പിഴയടച്ചതിനാലാണ് കേസില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. 19 ലക്ഷം രൂപ നികുതിയിനത്തില്‍ അടച്ചിട്ടുണ്ട്. ഡീലര്‍മാരാണ് കാറുകള്‍ രജിസ്ട്രര്‍ ചെയ്തതെന്നും നികുതിയെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നുമാണ് ഫഹദ് നേരത്തെ മൊഴി നല്‍കിയത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT