Around us

ലേലം ചെയ്തത് ഗുരുവായൂരപ്പന്റെ ഥാര്‍ അല്ല, എന്റേതാണ്; പുനര്‍ലേലത്തിനെതിരെ അമല്‍

ഗുരുവായൂരിലെ ഥാര്‍ ലേലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ് അലി. ഇതില്‍ ദേവസ്വം ബോര്‍ഡിനും കമ്മീഷണര്‍ക്കും പങ്കുണ്ട്. കോടതി വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മാത്രമാണ് പറഞ്ഞത്.

പുനര്‍ലേലം ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ല. ലേലം ചെയ്തത് ഗുരുവായൂരപ്പന്റെ ഥാര്‍ അല്ല, ആ ഥാര്‍ അമലിന്റേതാണ്. ഗുരുവായൂരില്‍ നിന്ന് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലേലം ചെയ്‌തെടുത്ത വാഹനമാണെന്നും അമല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

അമല്‍ പറഞ്ഞത്

പുനര്‍ലേലം ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ല. ഒരു തവണ വാഹനം ലേലം ചെയ്താല്‍ അത് ആ വ്യക്തിക്ക് കൊടുക്കണം. ആ ഥാര്‍ 9454 എന്ന വാഹനം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്ന് ഞാന്‍ വിളിച്ചെടുത്ത വാഹനമാണ്. അത് നൂറ് ശതമാനവും എന്റേതാണ്.

അന്ന് അവിടെ ലേലം വിളിക്കാന്‍ ആളില്ലായിരുന്നു എന്നത് എന്റെ കുറ്റമായി കാണാനാവില്ല. ഇത്രയും ബഹളം നടന്നിട്ടും ഇന്നും ലേലം വിളിക്കാന്‍ പരമാവധി 15 പേരാണ് ഉണ്ടായിരുന്നത്. ലേലത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കില്‍ പങ്കെടുക്കില്ലായിരുന്നു. ട

വിവാദങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് ഗുരുവായൂരില്‍ കാണിക്കയായി കിട്ടിയ ഥാര്‍ പുനര്‍ലേലം ചെയ്തത്. 43 ലക്ഷം രൂപയ്ക്ക് വിഘ്‌നേഷ് വിജയകുമാറിനാണ് വാഹനം ലഭിച്ചത്.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT