Around us

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും സര്‍വകക്ഷി യോഗത്തില്‍ ധാരണ

നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണ. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നും കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപതെരഞ്ഞെുപ്പ് ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ നേരത്തേ ഒരേ നിലപാടിലെത്തിയിരുന്നു. ഒടുവില്‍ തദ്ദേശതെരഞ്ഞെടുപ്പ് മാറ്റുന്നതിലും ധാരണയിലെത്തി.

നിലവിലെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിന് ശേഷമായിരിക്കും. നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് അഞ്ചുമാസമേ പ്രവര്‍ത്തിക്കാന്‍ അവസരമുള്ളൂ. അതിനാല്‍ തെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫിന്റെ പിന്‍തുണ തേടുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടാന്‍ തയ്യാറായാലേ സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്‍തുണയ്ക്കൂവെന്ന് യുഡിഎഫ് നിലപാടെടുത്തു. തുടര്‍ന്നാണ് സര്‍വകക്ഷിയോഗം ചേര്‍ന്നതും ഇരുവിഷയങ്ങളിലും ധാരണയിലെത്തിയതും. 16 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍വകക്ഷിയോഗ തീരുമാനം പാര്‍ട്ടികള്‍ കമ്മീഷനെ ധരിപ്പിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് സര്‍ക്കാര്‍ കമ്മീഷനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT