Around us

ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളില്‍ മാത്രം, എംജിആറിന്റെ യുദ്ധതന്ത്രം ചെന്നിത്തലയും ആവര്‍ത്തിച്ചെന്ന് ആലപ്പി അഷ്‌റഫ്

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രതിപക്ഷനേതാവായിരിക്കെ എം.ജി.ആര്‍ നടത്തിയ പോരാട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

തിന്മക്കെതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രം കൊച്ചു കേരളത്തില്‍ ചെന്നിത്തലയും ആവര്‍ത്തിച്ചെന്ന് ആലപ്പി അഷ്‌റഫ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രശംസ. കണ്ണിലെണ്ണയൊഴിച്ച് അഴിമതികള്‍ ഒന്നൊന്നായ് ആ നേതാവ് പിന്‍തുടര്‍ന്ന് കണ്ടെത്തി. യഥാസമയം അവ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയെന്നും ആലപ്പി അഷ്‌റഫ്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഴിമതിയുടെ അന്ധകാരത്തിൽ നിന്ന് യാഥാർത്ഥ്യത്തിൻ്റെ വെളിച്ചത്തിലേക്ക് കേരള ജനതയെ നയിച്ച ജനനായകൻ. ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളിൽ മാത്രം. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അന്വർത്ഥമാക്കിയ നേതാവാണ് ‘രമേശ് ചെന്നിത്തല’.

പണ്ട് തമിഴ്നാട്ടിൽ കരുണാനിധിയുടെ ഭരണസമയത്ത് മക്കൾതിലകം എംജിആർ നടത്തിയ പോരാട്ടമാണ് ഓർമ്മ വരുന്നത്. അഴിമതി ഭരണത്തിന് നേരെ അദ്ദേഹം വിളിച്ചു പറഞ്ഞു എമാത്താതെ ഏമാട്രാതെ എന്ന പാട്ടിലൂടെ. അങ്കെ ഇരുട്ടുക്കുംപാക്കിട്ര മിഴിയിറുക്കും… എന്ത ശുവരുക്കും കേൾക്കിൻട്ര കാതിറുക്കും….ശൊല്ലാമാൽ കൊള്ളാമേൽ കാത്തിരുക്കും..തക്ക സമയത്ത് നടന്തത് എടുത്ത് വെയക്കും…എന്നു വെച്ചാൽ ഇരുട്ടിലും കാണുന്ന മിഴികളുണ്ട്, ചുമരിലും കേൾക്കുന്ന കാതുകളുണ്ട്, പറയാനും പ്രവർത്തിക്കാനും ഞാൻ കാത്തിരിക്കും.അവസരം ഒരുങ്ങുമ്പോൾ ഞാനവ ലോകത്തെ അറിയിക്കും.

തിന്മക്കെതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രം നമ്മുടെ കൊച്ചു കേരളത്തിൽ ചെന്നിത്തലയും ആവർത്തിച്ചു. അതേ.. കണ്ണിലെണ്ണയൊഴിച്ച് അദ്ദേഹം കാത്തിരുന്നു അഴിമതികൾ ഒന്നൊന്നായ് ആ നേതാവ് പിൻതുടർന്ന് കണ്ടെത്തി. യഥാസമയം അവ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി. സ്പിംഗ്ലർ, ബ്രൂവറി, പ്രളയഫണ്ട് തട്ടിപ്പ്, കടൽകൊള്ള, സ്വർണകടത്ത്, ബന്ധുനിയമനം അങ്ങനെ അങ്ങനെ നിരവധി നിരവധി വെറളി പിടിച്ച അഴിമതിയുടെ അപ്പോസ്തലന്മാർ പ്രതിരോധത്തിന് പിആർ കിങ്കരമാരെ അണിനിരത്തി. അവർ കൊളുത്തിയ തീയിൽ പിന്നീട് സംഭവിച്ചത് “ലങ്കാദഹനം”.അഴിമതിക്കാർ ഒന്നൊന്നായ് നില്ക്കക്കള്ളിയില്ലാതെ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ടൊടുന്ന കാഴ്ച.

ഇനി എംജിആറിന്റെ മറ്റൊരു പാട്ടിലെ വരികളിലേക്ക് വീണ്ടും വരാം..”നാൻ ആണയിട്ടാൽ അത് നടന്തു വിട്ടാൽ..” എന്ന ഗാനത്തിലേത്. എതിർ കാലം വരും.. എൻ കടമൈ വരും.. ഇന്ത കൂട്ടത്തിൽ ആട്ടത്തെ ഒഴിപ്പേൻ…പൊതു നീതിയിലെ…പുതു പാതയിലെ ..വരും നല്ലോർ മുഖത്തിനെ മിഴിപ്പേൻ…എൻ്റെ കാലം വരും അന്നു ഞാൻ എൻ്റെ കടമ നിർവ്വഹിക്കും.. ഈ അഴിമതി കൂട്ടത്തെ ഞാൻ ആട്ടിപ്പായിക്കും. പൊതു നീതിയുടെ പുതിയൊരു പാതയിൽ എൻ്റെ പുഞ്ചിരിക്കുന്ന മുഖവും നിങ്ങൾക്ക് കാണാം..ഈ പാട്ടുകൾ മക്കൾ തിലകത്തിന് വേണ്ടി എഴുതിയതാണങ്കിലും കാലം രമേശിനായ് കൂടി കാത്തു വെച്ചതാണന്ന് തോന്നും.ജനത്തോടുള്ള തൻ്റെ കടമ കൃത്യമായ് നിറവേറ്റിയ രമേശ് ചെന്നിത്തലയ്ക്ക് കരുത്തോടെ മുന്നേറാൻ നമുക്ക് കൈകോർത്ത് പിൻതുണയേകാം.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT