Around us

ബഞ്ച് മാറ്റ ശേഷം ലാവലിന്‍ കേസ് നാളെ സുപ്രീം കോടതിയില്‍ ; ഹര്‍ജികള്‍ യുയു ലളിതിന് മുന്‍പാകെ

പലതവണ അവധിക്ക് വെയ്ക്കുകയും ബഞ്ച് മാറുകയും ചെയ്ത ശേഷം എസ്എന്‍സി ലാവലിന്‍ കേസ് നാളെ വീണ്ടും സുപ്രീം കോടതിയില്‍. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് സിബിഐയുടെ അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജികളുമാണ് ഡിവിഷന്‍ ബഞ്ചിന്റെ മുന്‍പാകെയെത്തുന്നത്. യുയു ലളിതും വിനീത് ശരണും അടങ്ങിയ ബഞ്ചിന് മുന്‍പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തവണ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ യുയു ലളിത് ജസ്റ്റിസ് രമണയുടെ ബഞ്ചിലേക്ക് മടക്കിയിരുന്നു. 2017 മുതല്‍ രമണയുടെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ഇത്. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ ഇത് പരിഗണിക്കണമെന്ന് കാട്ടി ജസ്റ്റിസ് രമണ നിലപാടെടുത്തു. ഇതോടെയാണ് വീണ്ടും ലളിതിന്റേതിലേക്കെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍,ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, എന്നിവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് പരമോന്നത കോടതിക്ക് മുന്‍പിലുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2017 ഒക്ടോബര്‍ മുതല്‍ 18 തവണ സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാല്‍ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോയി. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമവിരുദ്ധ നടപടികളുണ്ടായെന്നും ഇതുവഴി ഖജനാവിന് 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി രാജശേഖര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരായി ആദ്യം മനസ്സിൽ വന്നത് തിലകൻ ചേട്ടന്റെ മുഖം: സത്യൻ അന്തിക്കാട്

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും

SCROLL FOR NEXT