Around us

'കൊല്ലാന്‍ ഉദ്ദേശിച്ചില്ല, ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പിന്നില്‍ പ്രണയനൈരാശ്യമെന്ന് പ്രതി അഭിഷേക്

പാല സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിഥിനയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി അഭിഷേക്. പ്രണയത്തിലെ അകല്‍ച്ചയാണ് വൈരാഗ്യത്തിന് കാരണമായത്. സ്വയം കൈഞരമ്പ് മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്താനാണ് ആയുധം കൊണ്ടുവന്നത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഷേക് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു പാലാ സെന്റ് തോമസ് കോളേജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും. പരീക്ഷ കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.

വഴക്കിന് ശേഷമായിരുന്നു നിഥിനയെ അഭിഷേക് ആക്രമിച്ചതെന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞിരുന്നു. കഴുത്തറുത്ത ശേഷം പൊലീസ് വരുന്നത് വരെ അഭിഷേക് ശാന്തനായി ഇരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT