Around us

ഞങ്ങള്‍ ജീവിച്ചിരിക്കെ ആ വിധി കേട്ടതില്‍ സന്തോഷം; ഫ്രാങ്കോ കേസിലും നീതി കിട്ടാന്‍ വൈകരുതെന്ന് കെ അജിത

നീതിക്ക് വേണ്ടി 28 വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അനീതിയാണെന്ന് കെ.അജിത. മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന വിഷമത്തോടെയാണ് അഭയയുടെ അച്ഛനും അമ്മയും മരിച്ചത്. ഞങ്ങള്‍ ജീവിച്ചിരിക്കെ ആ വിധി കേട്ടതില്‍ സന്തോഷമുണ്ടെന്നും കെ.അജിത ദ ക്യുവിനോട് പ്രതികരിച്ചു.

അത്രയേറെ അമര്‍ഷമുണ്ടാക്കിയ കേസാണിത്. അന്വേഷണ സംഘം മാറിമാറി വന്നു. എന്തൊക്കെ നാടകങ്ങള്‍ നടന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ അന്വേഷണ സംഘം തന്നെ കൂട്ടുനിന്നു. എന്താണ് സത്യമെന്ന് ഇനിയെങ്കിലും പുറത്ത് വരും. നീതിക്ക് വേണ്ടി കാത്തിരുന്നിട്ട് ഒരുതലമുറ കഴിഞ്ഞു. നീതിയുടെ പ്രക്രിയ ഇത്ര വൈകരുതെന്നാണ് അടിവരയിട്ട് പറയാനുള്ളത്.

ഒരു കേസിലും നീതി കിട്ടാന്‍ ഇത്ര കാലതാമസം ഉണ്ടാകരുത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലും ഇതേപോലെ വര്‍ഷങ്ങളെടുക്കരുത്. നീതിയുടെ പ്രക്രിയ ഇത്ര വൈകുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകള്‍ക്കെതിരെയുള്ളവ മാത്രമല്ല എവിടെ അനീതിയും അക്രമവും നടന്നാലും .നീതി ലഭിക്കാന്‍ വൈകരുത്. അങ്ങനെ സംഭവിക്കുന്നത് നിയമവ്യവസ്ഥയുടെ പിഴവാണെന്നും കെ.അജിത പറഞ്ഞു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT