Around us

ടിപി കേസ് പ്രതി ഷാഫിയില്‍ നിന്ന് പിടിച്ചത് മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണുകള്‍; ജയില്‍ റെയ്ഡില്‍ ലഭിച്ചത്‌ കഞ്ചാവടക്കം 

THE CUE

വിയ്യൂര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് സ്മാര്‍ട്ട്‌ഫോണുകളും കഞ്ചാവും റേഡിയോയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പരിശോധന. വിയ്യൂരില്‍ തൃശൂര്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയും റെയ്ഡിന് നേതൃത്വം നല്‍കി. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പരിശോധന.

മൊബൈല്‍ ഫോണുകള്‍, കഞ്ചാവ്, റേഡിയോ എന്നിവയ്ക്ക് പുറമെ ബീഡി, സിഗരറ്റ്, പുകയിലെ പണം ചിരവ, ബാറ്ററികള്‍ സിം കാര്‍ഡുകള്‍ ഇരുമ്പുവടികള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വിയ്യൂരിലെ പരിശോധനയില്‍ ടിപി കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്ന് രണ്ട് മൊബൈലുകള്‍ പിടിച്ചെടുത്തു. മുന്‍പ് രണ്ടുതവണ ഷാഫിയില്‍ നിന്ന് മൊബൈലുകള്‍ പിടിച്ചിട്ടുണ്ട്.

വിയ്യൂരില്‍ നിന്ന് 4 മൊബൈല്‍ ഫോണുകളാണ് ആകെ പിടിച്ചത്. തടവുകാര്‍ ജയിലില്‍ വഴിവിട്ട ആനൂകൂല്യങ്ങള്‍ അനുഭവിക്കുന്നുവെന്ന് നിരന്തരം പരാതികളുയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഒരേ സമയമാണ് കണ്ണൂരിലും വിയ്യൂരിലും റെയ്ഡ്. പരിശോധനാ വിവരം ചോരാതിരിക്കാന്‍ അതീവ രഹസ്യമായാണ് പദ്ധതിയിട്ടതും നടപ്പാക്കിയതും. രണ്ടിടത്തുമായി 150 ഓളം പൊലീസുകാര്‍ പങ്കെടുത്തു.

ജയില്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കര്‍ശന നിലപാടുകളുമായി ഋഷിരാജ് സിങ് രംഗത്തെത്തിയിരുന്നു. ടി പി കേസിലെ അഞ്ച് പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇവര്‍ 2014 ല്‍ കോഴിക്കോട് ജില്ലാ ജയിലിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ നിന്നുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. വിയ്യൂരിലേക്ക് മാറ്റിയപ്പോള്‍ 2017 ലും ഷാഫിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT