Around us

ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ ഒരു കിലോ അരി; തെലങ്കാനയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വേറിട്ട പദ്ധതി

THE CUE

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വേറിട്ട പദ്ധതിയുമായി തെലങ്കാന മുളുഗു ജില്ലാ പഞ്ചായത്ത്. ഇതിന്റെ ആദ്യഘട്ടമായി മുളുഗു ജില്ലയില്‍ ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി എന്ന പദ്ധതി ആരംഭിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്‌. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് സംസ്ഥാനത്ത് നിരോധിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.

തെലങ്കാനയില്‍ പുതുതായി രൂപംകൊണ്ട ജില്ലയാണ് മുളുഗു. ഒക്ടോബര്‍ 16ന് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 33,200 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. 174 ഗ്രാമപഞ്ചായത്തുകളാണ് മുളുഗുവിലുള്ളത്. എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഓരോ പ്ലാസ്റ്റിക് കളക്ഷന്‍ പോയിന്റ് സ്ഥാപിക്കും.

ഇത് വളരെ എളുപ്പമാണ്. കളക്ഷന്‍ പോയിന്റുകളില്‍ പ്ലാസ്റ്റിക് എത്തിക്കുക. എത്ര തൂക്കം പ്ലാസ്റ്റിക് എത്തിക്കുന്നുവോ അത്രയും അളവില്‍ അരി നല്‍കുന്നതായിരിക്കും. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സിമന്റ് ഫാക്ടറികളിലേക്കയക്കും.   
സി നാരായണ റെഡ്ഡി - ജില്ല കളക്ടര്‍  

പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുന്തിയ ഇനം അരി തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്‌കൂളുകളില്‍ നടത്തിയ ഒരു മത്സരത്തില്‍ നിന്നാണ് ഈ പദ്ധതി വന്നതെന്ന് ജില്ലാ കളക്ടര്‍ പറയുന്നു. ''ജകാറാം ഗ്രാമത്തില്‍ സ്‌കുളുകള്‍ക്കായി ഞങ്ങള്‍ ഒരു മത്സരം സംഘടിപ്പിച്ചു. 1,000 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയാണെങ്കില്‍ ഒരു ക്രിക്കറ്റ് കിറ്റ് നല്‍കാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. പ്രോത്സാഹനം നല്‍കിയാല്‍ ആളുകള്‍ പദ്ധതിയില്‍ പങ്കാളികളാകുമെന്ന് അന്ന് മനസിലായി.''

പദ്ധതിക്ക് ജനങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. നിലവില്‍ പദ്ധതിയുടെ സ്‌പോണ്‍സര്‍മാര്‍ പ്രവാസികളാണ്. ചിലര്‍ അരി വാഗ്ദാനം ചെയ്യുകയും മറ്റ് ചിലര്‍ പദ്ധതി നടത്തിപ്പിനായി പണം നല്‍കുകയും ചെയ്തു. ഇത് താത്കാലിക പദ്ധതി മാത്രമായിരിക്കുമെന്ന് ചില കച്ചവടക്കാര്‍ കരുതി. എന്നാല്‍ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ തങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കി. ഇപ്പോള്‍ കച്ചവടക്കാരെല്ലാം പേപ്പര്‍ കിറ്റുകളാണ് ഉപയോഗിക്കുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പ്ലാസ്റ്റിക് കിറ്റുകളുടെ ഉപയോഗം കുറയ്ക്കാനായി സൗജന്യ തുണി സഞ്ചിയും അധികൃതര്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി 35,000 തുണി സഞ്ചികള്‍ ഇതുവരെ കൈമാറി. ഓരോ തുണി സഞ്ചിക്കും 300 രൂപ വീതം തയ്യല്‍ക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്നു. പഴയതോ പുതിയതോ ആയ തുണി കൊണ്ടുവരുന്നവര്‍ക്ക് അവ തയ്ച്ചു കൊടുക്കല്‍ മാത്രമാണ് തയ്യല്‍ക്കാര്‍ ചെയ്യുന്നത്. ഒക്ടോബര്‍ 27 മുതല്‍ മുളുഗു ജില്ലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കുമെന്നും പിന്നീട് നിയമം തെറ്റിക്കുന്നവര്‍ പിഴ ഒടുക്കേണ്ടി വരുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT