Around us

മേഘാലയയിൽ കോൺഗ്രസിന് തിരിച്ചടി,17 ൽ 12 എം എൽ എമാരും തൃണമൂലിൽ

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പെടെ മേഘാലയയിലെ 18 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) ചേര്‍ന്നു. 2018ലെ മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 നിയമസഭാ സീറ്റുകളില്‍ ഒന്നുപോലും വിജയിച്ചില്ലെങ്കിലും ഇതോടെ തൃണമൂല്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി മാറി.

തൃണമൂലില്‍ ചേര്‍ന്ന 12 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് എംഎല്‍എമാര്‍ ഗാരോ ഹില്‍സില്‍ നിന്നുള്ളവരും നാലു പേര്‍ ഖാസി ജയന്തിയാ കുന്നുകളില്‍ നിന്നുള്ളവരുമാണ്.

കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച് എം.എല്‍.എമാര്‍ ബുധനാഴ്ച രാത്രി 10 മണിയോടെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വര്‍ എന്നിവരും ജനതാദളിലെ (യുണൈറ്റഡ്) പവന്‍ വര്‍മ്മയും കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മേഘാലയയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരും പാര്‍ട്ടിയില്‍ ചേര്‍ന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഈ വര്‍ഷം ആദ്യം നടന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് വിപുലീകരണ ശ്രമങ്ങള്‍ നടത്തിവരുകയാണ്. വിപുലീകരണവുമായി ബന്ധപ്പെട്ട് മമത കഴിഞ്ഞ കുറച്ച് മാസങ്ങളായി കരുക്കള്‍ നീക്കുന്നത് മേഘാലയയെ ലക്ഷ്യമിട്ടാണ്. ഗോവ, അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് പാളയങ്ങളില്‍ കടന്നുകയറിയാണ് തൃണമൂല്‍ നേട്ടമുണ്ടാക്കുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT