News n Views

‘ജൈവ’ത്തില്‍ പച്ചക്കറിയില്‍ തളിക്കാന്‍ പാടില്ലാത്ത കീടനാശിനിയും; ഗൗരവത്തോടെ കാണണമെന്ന് സര്‍ക്കാറിനോട് കാര്‍ഷിക സര്‍വകലാശാല

THE CUE

ജൈവ പച്ചക്കറിയെന്ന പേരില്‍ വിറ്റഴിക്കുന്നതിലും കീടനാശിനിയുടെ സാന്നിധ്യം. വെള്ളയാണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് ജൈവ വിപണനശാലകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികളില്‍ 25ശതമാനത്തിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.

ജനവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജൈവ ഉല്‍പ്പന്നങ്ങളെന്ന പേരില്‍ വിറ്റഴിച്ചവയാണ് പരിശോധിച്ചത്. തളിക്കാന്‍ പാടില്ലാത്ത കീടനാശിനികളും പല പച്ചക്കറികളിലും കണ്ടെത്തി. തക്കാളി, വെണ്ടക്ക, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ എന്നിവയിലാണ് ഇത്തരം കീടനാശിനികള്‍ തളിച്ചതായി കണ്ടെത്തിയത്.

ജൈവ പച്ചക്കറികളില്‍ കീടനാശിനി തളിക്കുന്നതിനെതിരെ ഭക്ഷ്യവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാര്‍ഷിക സര്‍വകലാശാല നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പച്ചക്കറികളില്‍ 17.37 ശതമാനവും പഴവര്‍ഗങ്ങളില്‍ 19.44 ശതമാനവും കണ്ടെത്തിയിട്ടുണ്ട്. പച്ചമുന്തിരിയിലാണ് കൂടുതല്‍ കീടനാശിനികള്‍ കണ്ടെത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പല ഉല്‍പ്പന്നങ്ങളിലും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുണ്ട്. കീടനാശിനികളും രാസവളങ്ങളും പ്രയോഗിക്കുന്നില്ലെന്ന വാദത്തോടെ ഉയര്‍ന്ന വിലയാണ് ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT