News n Views

20 പേരുടെ കൂട്ടക്കൊലയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ആക്രമണം; ഒഹായോ വെടിവെപ്പില്‍ 10 മരണം

THE CUE

ടെക്‌സാസില്‍ 20 പേരുടെ കൂട്ടക്കൊലയുണ്ടായി മണിക്കൂറുകള്‍ക്കകം ഒഹായോയിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് വെടിവെപ്പുണ്ടായത്. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു ബാറിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഒറിഗോണ്‍ പൊലീസ് അറിയിച്ചു. വെടിവെച്ചയാളും കൊല്ലപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് എത്തി ഇടപെടാനായതോടെ പ്രതിയെ അതിവേഗം കീഴ്‌പ്പെടുത്താനായെന്ന് പൊലീസ് വ്യക്തമാക്കി. എഫ്ബിഐ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പരിക്കേറ്റവരെ ഒറിഗോണിലെ മിയാമി വാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈസ്റ്റ് ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്‌സ് ബാറിന് മുന്നിലാണ് വെടിവെപ്പുണ്ടായത്.

വെടിയൊച്ചയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ ചിതറിയോടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടെക്‌സാസിലെ ഷോപ്പിംഗ് ഏരിയയിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. 21 കാരന്‍ ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് 24 മണിക്കൂര്‍ തികയും മുന്‍പാണ് ഒഹായോയില്‍ ആക്രമണമുണ്ടായതത്. അമേരിക്കയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ജൂലൈ 28 ന് 19 കാരന്‍ വെടിയുതിര്‍ത്ത് രണ്ട് കുട്ടികളുള്‍പ്പെടെ 3 പേരെ വധിച്ചിരുന്നു. ഈ വര്‍ഷം അമേരിക്കയിലുണ്ടാകുന്ന 21 ാമത്തെ വലിയ കൂട്ടക്കൊലയാണ് എല്‍പാസോയിലുണ്ടായത്. ആദ്യം 20 ആക്രമണങ്ങളില്‍ 96 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പിന്നാലെ ഒഹായോയിലുണ്ടായ ആക്രമണം 22 ാമത്തെ വലിയ കൂട്ടക്കൊലയുമാണ്.

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

ആരെയും ഭയന്നിട്ടല്ല, വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മയുടെ പ്രവർത്തനങ്ങളിൽ എന്നെന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

SCROLL FOR NEXT