ഇരുപതാംനൂറ്റാണ്ടിലെ മന്ത്രിയായി റെക്കമെൻഡ് ചെയ്തത് മമ്മൂക്ക, ഗണേഷിന് പകരക്കാരനായി ആ റോൾ: ടോണി അഭിമുഖം
ജ്വലനം എന്ന സി എൽ ജോസിന്റെ നാടകത്തിൽ കോളജ് കാലത്ത് അഭിനയിച്ചിരുന്നു. ആ നാടകത്തിലെ അഭിനയം കണ്ട് അച്ഛനോട് സുഹൃത്ത് നല്ല അഭിപ്രായം പറഞ്ഞു. മഞ്ചേരിയിൽ അഭിഭാഷകനായിരുന്ന അച്ഛന്റെ ശിഷ്യനായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയാണ് തുടക്കകാലത്ത് സിനിമയിലെ പലരെയും പരിചയപ്പെടുത്തുന്നുണ്ട്. മമ്മൂക്ക വഴി കെ.മധുവിന്റെ ഇരുപതാം നൂറ്റാണ്ടിലെ മന്ത്രി വേഷത്തിലെത്തി. കെ.ബി ഗണേഷ് കുമാറായിരുന്നു ആ വേഷം ചെയ്യാനിരുന്നത്. ഗണേശൻ അന്ന് വരാതിരുന്നപ്പോഴാണ് ആ റോളിലേക്ക് മമ്മൂക്ക എന്നെ റെക്കമെന്റ് ചെയ്തത്.
അവിടെ നിന്നങ്ങോട്ട് മമ്മൂക്കയുടെ കുറേ പടങ്ങൾ ചെയ്തു. അബ്കാരി, ഗീതം, സ്നേഹമുള്ള സിംഹം എന്നീ സിനിമകളിലൊക്കെ കഥാപാത്രമായി. പിന്നീട് പി.എഫ് മാത്യൂസ് വഴിയാണ് ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെത്തുന്നത്.
തുടക്കകാലത്ത് മമ്മൂക്ക പലരോടും നിങ്ങൾ എന്നെ കാണുന്നത് പോലെ ടോണിയെ കാണണമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം തിരക്കഥാകൃത്ത് ജോൺ പോൾ എന്നോട് പറഞ്ഞിട്ടുണ്ട്.