

ഇന്ത്യ യുഎസ് സ്വതന്ത്രവ്യാപാര കരാർ ഇന്ത്യക്ക് ഗുണകരമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാന് എം എ യൂസഫലി. കരാർ യാഥാർത്ഥ്യമാകുന്നത് വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവർക്ക് ഗുണകരമാകും. ഐടി ഉള്‍പ്പടെയുളള മേഖലകളില്‍ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. കടൽ വിഭവങ്ങൾ, വസ്ത്രങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിക്കും കരാർ ഗുണകരമാകും. ഷാർജയിലെ കൽബയിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) അഞ്ചു ലക്ഷം കോടി ഡോളറായി ഉയർത്താനുള്ള ശ്രമത്തിലാണ്. ഈ തലമുറയ്ക്ക് മാത്രമല്ല, വരും തലമുറയ്ക്കും കരാറിന്റെ ഗുണം ലഭിക്കും. കരാറിന്റെ വാണിജ്യതലമാണ് താന്‍ പറഞ്ഞതെന്നും, രാഷ്ട്രീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെമ്പാടുനിന്നുമുളള പ്രതിനിധികള്‍ ലോക കേരള സഭയിലെത്തി അനുഭവം പങ്കുവച്ചു, ബുദ്ധിമുട്ടുകള്‍ പറഞ്ഞു. സർക്കാർ ഏത് തരത്തിലാണ് പിന്തുണയ്ക്കേണ്ടതെന്ന് പറഞ്ഞു.നോർക്ക പ്രവർത്തിക്കുന്നത്, പ്രവാസികള്‍ക്ക് സഹായകരമാകാനാണ്. ഇറാഖിലെ നഴ്സുമാരുടെ കാര്യത്തിലായാലും, യെമനിലെ പ്രശ്നമായാലും, ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും, അവർക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രസർക്കാരുമായി സഹകരിച്ച് നോർക്ക പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജയിലെ കല്ബയില ഹൈപ്പർമാർക്കറ്റ്, എം.എ. യൂസുഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് കൽബ തലവൻ അംന അൽ സാബി, ഇക്കണോമിക് ഡെവലപ്പ്മെന്റ് കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവരുടെ സാന്നിധ്യത്തിൽ കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സഈദ് അൽ മസ്രൂയി ഉദ്ഘാടനം ചെയ്തു.നഗരാതിർത്തികളിലും ഉപഭോക്താക്കൾക്ക് കൂടുതൽ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്ന് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം, ലുലു ഷാർജ ഡയറക്ടർ അജയ് നായർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.