പരിയേറും പെരുമാള്‍- അസമത്വങ്ങളുടെ രുചിയുള്ള ചായ ഗ്ലാസ്സുകള്‍

''നീങ്കെ നീങ്കളാ ഇരുക്കിരെ വരേക്കും നാന്‍ നായാതാം ഇരുക്കനോംന്ന് എതിര്‍പാര്‍ക്കെ വരേക്കും ഇങ്കെ എതുവുമേ മാറലേ, അപ്പടിയതാ ഇരുക്കും''-പരിയേറും പെരുമാള്‍

''Can we find any fault with Ambedkar? He never took up arms,nor did he ask people to?

He is the only identity we have today, Pariyerum Perumal is the representative of Babasaheb Ambedkar. I create my own sense of justice'

പരിയേറും പെരുമാളിലെ നായകനായ പരിയന്‍ എന്തുകൊണ്ട് ആക്രമങ്ങളിലൂടെ പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് മാരി സെല്‍വരാജ് നല്‍കിയ ഉത്തരമാണ് ഇത്. സിനിമയെ കുറിച്ചുള്ള എല്ലാം അതില് നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാനാവും. കൃത്യമായി ജാതി നിലനില്‍ക്കുന്ന,ജാതി എന്നാല്‍ മരം മാത്രമാണ് എന്ന് പറയുന്ന,നിത്യ ജീവിതത്തില്‍ ജാതി ആചരിക്കുന്ന മനുഷ്യരുള്ള, എന്നാല്‍ ജാതിയെ പറ്റി പറയാതെയിരുന്നാല്‍ ജാതി തനിയെ ഇല്ലാതെയാവും എന്ന വിശ്വസിക്കുന്ന ഒരു ആധുനിക സമൂഹത്തിലാണ് നമ്മളുള്ളത്. അത്തരമൊരു സമൂഹത്തിലേക്കാണ് 2018 സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തിയ്യതി വെള്ളിയാഴ്ച ദിവസം പരിയേറും പെരുമാള്‍ എന്ന സിനിമയുമായി മാരി സെല്‍വരാജ് എന്ന നവാഗത സംവിധായകന്‍ കടന്നുവരുന്നത്. ജാതിയുടെ ഏറ്റവും ഭീകരമായ മുഖം,അതിന്റെ അതേ യാഥാര്‍ത്ഥ്യത്തിലും തീവ്രതയിലും തന്നെ ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് മറ്റുള്ള 'ആന്റി-കാസ്റ്റ്',പുരോഗമന സിനിമകള്‍ എന്ന് വിളിക്കപ്പെടുന്ന സവര്‍ണ്ണ നറേറ്റീവുകളില്‍ നിന്നും പരിയേറും പെരുമാള്‍ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. സ്വന്തം വിവാഹത്തിന് കുതിരപ്പുറത്ത് കയറി കല്ല്യാണ പന്തലിലേക്ക് വന്ന വരനെ തല്ലികൊല്ലുന്ന വാര്‍ത്തകള്‍ സ്വാഭാവികത മാത്രമായി ഭൂരിപക്ഷത്തിന് തോന്നുന്ന ഒരു സമൂഹത്തില്‍ 'പരിയേറും പെരുമാള്‍' എന്ന തലകെട്ട് പോലും ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in