നടൻ വിവേകിന് ഹൃദയാഘാതം വന്നത് കോവിഡ് വാക്സിൻ മൂലമല്ലെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്റെ മരണ ശേഷം മെഡിക്കല്‍ സംഘം നടത്തിയ പ്രസ് മീറ്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത് . കൊവിഡ് വാക്‌സിന്‍ മൂലമാവാം ഹൃദയാഘാതം വന്നതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ വിവേക് കാലങ്ങളായി ഹൃദ്രോഗിയായിരുന്നുവെന്നും ഇടത് കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. താരത്തെ ചികിത്സിച്ച വലപളനിയിലെ എസ് ആര്‍ എം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരാണ് പ്രസ് മീറ്റില്‍ സംസാരിച്ചത്.
ഡോക്ടർമാരുടെ വാക്കുകൾ
‘കാര്‍ഡിയാക് അറസ്റ്റാണ് മരണ കാരണം. അക്ക്യൂട്ട് കൊറോണറി സിന്‍ഡ്രോമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇത് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നമാണ് . കൊവിഡ് വാക്‌സിന് ഇതുമായി യാതൊരു ബന്ധവുമില്ല. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നു. അതേ തുടര്‍ന്ന് അടിയന്തരമായി കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്‌റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഹൃദയാഘാതം സംഭവിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ ഉണ്ടാവില്ല'