എല്ലാ സിനിമയും 'സാരോപദേശം നൽകേണ്ടതില്ല, പക്ഷേ സന്ദേശം കൊടുക്കുന്നുണ്ടെങ്കിൽ അത് മാന്യമായിരിക്കണം': ടൊവിനോ തോമസ്

എല്ലാ സിനിമയും 'സാരോപദേശം നൽകേണ്ടതില്ല, പക്ഷേ സന്ദേശം കൊടുക്കുന്നുണ്ടെങ്കിൽ അത് മാന്യമായിരിക്കണം': ടൊവിനോ തോമസ്
Published on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയാണ് ടൊവിനോ എത്തുന്നത്. ഒരു സാരോപദേശ കഥയല്ല നരിവേട്ട പറയുന്നതെന്നും തന്റെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അയാൾ കാണുന്ന കാഴ്ചയും അത് അയാളിൽ വരുത്തുന്ന മാറ്റവുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും ടൊവിനോ പറയുന്നു. സിനിമ എന്നത് ഏറ്റവും കൂടുതൽ ആളുകളെ സ്വാധീനിക്കുന്ന ഒരു മീഡിയം ആണെന്നും അതിനാൽ തന്നെ ഒരു സിനിമയിലൂടെ നമ്മൾ ഒരു സന്ദേശം നൽകാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ ആ സന്ദേശം വളരെ മാന്യവും ന്യായവുമുള്ളതായിരിക്കണം എന്നും ടൊവിനോ നരിവേട്ടയുടെ പ്രസ്സ് മീറ്റിൽ പറഞ്ഞു.

ടൊവിനോ തോമസ് പറഞ്ഞത്:

ഏറ്റവും കൂടുതൽ ആളുകളെ സ്വാധീനിക്കുന്ന ഒരു കലാരൂപമാണ് സിനിമ. എല്ലാ സിനിമയും സാരോപദേശ കഥയായിരിക്കണമെന്നോ അല്ലെങ്കിൽ ഒരു മെസേജ് അതിൽ വേണമെന്നോ നിർബന്ധമില്ല. പക്ഷേ നമ്മൾ ഒരു സന്ദേശം കൊടുക്കുന്നുണ്ടെങ്കിൽ അത് മാന്യമായിട്ടുള്ള ന്യായമായിട്ടുള്ള ഒരു സന്ദേശം ആയിരിക്കണം. ചുരുങ്ങിയ പക്ഷം നമുക്കെങ്കിലും അത് ശരിയാണെന്ന് തോന്നണം. പക്ഷേ ഇതങ്ങനെ സാരോപദേശ കഥ പറയുന്നത് പോലെയുള്ള സിനിമയുമല്ല. ഈ സിനിമയിൽ നമ്മൾ പറയുന്നത് ഈ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും അയാൾ കാണുന്ന കാഴ്ചയും അത് ഇയാളിൽ വരുത്തുന്ന മാറ്റങ്ങളും ഒക്കെ വച്ചിട്ട് നല്ലൊരു സിനിമയ്ക്കുള്ള സ്കോപ്പ് അതിനെകത്ത് അല്ലാതെ തന്നെയുണ്ട്. ആ സിനിമ കാണാനാണ് നിങ്ങളെ ഞങ്ങൾ തിയറ്ററിലേക്ക് ക്ഷണിക്കുന്നത്.

പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും 'നരിവേട്ട'യുടെ പ്രധാന വിഷയമാണ്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു കൊണ്ടാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ വർഗ്ഗീസ് പീറ്ററായി എത്തുന്നത് ടൊവിനോ തോമസ് ആണ്. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്‌ൻമെന്റ് ആണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in