മുന്‍ കാമുകിയായ ഗ്രേസ് ജബ്ബാരിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ ജോനാഥന്‍ മേജേഴ്സിനെ പുറത്താക്കി മാർവെൽ. തിങ്കളാഴ്ചയാണ് ജോനാഥന്‍ മേജേഴ്സ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്. മുപ്പത്തിനാലുകാരനായ മേജേഴ്സിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. ഇതേ തുടര്‍ന്ന് ഇയാളെ മാര്‍വല്‍ ചിത്രങ്ങളുടെ പ്രധാന വേഷത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്കി സീസൺ ടുവിലാണ് കാങ് എന്ന വില്ലനെ ജോനാഥൻ അവസാനമായി അവതരിപ്പിച്ചത്.
ലോക്കി സീസൺ വൺ, ആന്റ് മാന്‍ ക്വാണ്ടംമാനിയ എന്ന ചിത്രത്തിലും ജോനാഥൻ കാങ് എന്ന വില്ലനെ അവതരിപ്പിച്ചിരുന്നു. തന്നെ ജോനാഥൻ ആക്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് മുൻ കാമുകി ഗ്രേസ് പരാതി നല്‍കിയത്. മാന്‍ഹാട്ടണില്‍ വച്ച് അതേ മാസം തന്നെ മേജേഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മേജേഴ്‌സിന്റെ ആക്രമണത്തില്‍ കൈവിരലുകള്‍ ഒടിയുകയും ശരീരത്തില്‍ ചതവേല്‍ക്കുകയും ചെവിക്ക് പിന്നില്‍ മുറിവ് സംഭവിക്കുകയും ചെയ്തു. 2017 ഹോസ്‌റ്റൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് മേജേഴ്‌സ് അഭിനയരംഗത്ത് എത്തിയത്. ദ ലാസ്റ്റ് ബ്ലാക്ക് മാന്‍ ഇന്‍ സാന്‍ഫ്രാന്‍സിസ്‌കോ എന്ന ചിത്രത്തിലൂടെയാണ് ജോനാഥൻ പ്രേക്ഷക ശ്രദ്ധനേടുന്നത്.
നാഷ്ണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ അവാര്‍ഡ്‌സ്, എന്‍.എ.എ.സി.പി അവാര്‍ഡ്, ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്‍ അവാര്‍ഡ്, ഗോതം അവാര്‍ഡ്, സെലബ്രേഷന്‍ ഓഫ് ബ്ലാക്ക് സിനിമാ ആന്റ് ടെലിവിഷന്‍ അവാര്‍ഡ്, ബ്ലാക്ക് റീല്‍ അവാര്‍ഡ്‌സ്, ആഫ്രിക്കന്‍ അമേരിക്കന്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ മേജേഴ്‌സ് നേടിയിട്ടുണ്ട്.