'നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍ക്കൂ, സംസാരിക്കൂ, സാഹായം തേടൂ', വിഷാദരോഗത്തെ കുറിച്ച് ദീപിക

'നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍ക്കൂ, സംസാരിക്കൂ, സാഹായം തേടൂ', വിഷാദരോഗത്തെ കുറിച്ച് ദീപിക
Published on

ബോളിവുഡിനെയാകെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. വിഷാദരോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സുശാന്തിന്റെ മരണം തുടക്കമിട്ടു. നടി ദീപിക പദുക്കോണ്‍ വിഷാദരോഗത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍ക്കൂ, സംസാരിക്കൂ, സാഹായം തേടൂ', വിഷാദരോഗത്തെ കുറിച്ച് ദീപിക
‘ഒന്നിനും കൊള്ളില്ലെന്നെല്ലാം മസ്തിഷ്‌കം പറഞ്ഞുകൊണ്ടിരിക്കും, ഡോപ്പമിനും സെറാടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസമാണെന്നറിയാതെ ഉഴറും’ 

തുറന്ന് സംസാരിക്കേണ്ടതിന്റെയും, സഹായം തേടേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്. മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുള്ള വ്യക്തി എന്ന നിലയ്ക്ക് സഹായം തേടേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ഊന്നിപ്പറയാന്‍ എനിക്ക് സാധിക്കില്ല. സംസാരിക്കുക, പ്രകടിപ്പിക്കുക, സഹായം തേടുക, നിങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍ക്കുക. നമ്മളെല്ലാം ഇതില്‍ ഒരുമിച്ചാണ്. എറ്റവും പ്രധാനപ്പെട്ട കാര്യം, എവിടെയും ഒരു പ്രതീക്ഷയുണ്ടെന്നതാണ്', പോസ്റ്റില്‍ ദീപിക പറയുന്നു.

View this post on Instagram

🤝 #youarenotalone

A post shared by Deepika Padukone (@deepikapadukone) on

'നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍ക്കൂ, സംസാരിക്കൂ, സാഹായം തേടൂ', വിഷാദരോഗത്തെ കുറിച്ച് ദീപിക
'സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു', മരണം വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയെന്ന് റിപ്പോര്‍ട്ട്

പൊതുവേദിയില്‍ തന്റെ വിഷാദ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ താരമായിരുന്നു ദീപിക പദുക്കോണ്‍. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായങ്ങള്‍ നല്‍കുന്ന ഒരു സംഘടനയും ദീപിക നടത്തുന്നുണ്ട്. വിഷാദരോഗത്തെ കുറിച്ച് വിശദീകരിക്കുവാന്‍ സാധിക്കില്ല, അത്രയ്ക്ക് മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക എന്നാണ് 2012ല്‍ ഒരു അഭിമുഖത്തില്‍ ദീപിക പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in