ലിജോയും ചെമ്പനും സംഘവും ടൊറന്റോയിലേക്ക്, ജല്ലിക്കെട്ട് വേള്‍ഡ് പ്രിമിയര്‍

ലിജോയും ചെമ്പനും സംഘവും ടൊറന്റോയിലേക്ക്, ജല്ലിക്കെട്ട് വേള്‍ഡ് പ്രിമിയര്‍

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ജല്ലിക്കെട്ട് ഗ്ലോബല്‍ പ്രിമിയറിനായി ലിജോ പെല്ലിശേരിയും ടീമും ടൊറന്റോയില്‍. ലിജോ ജോസ് പെല്ലിശേരി, ജെല്ലിക്കെട്ടിന്റെ സഹരചയിതാവ് എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് സ്‌ക്രീനിംഗില്‍ പങ്കെടുക്കുന്നത്. സമകാലീന ലോക സിനിമാ വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുന്നത്.

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ജല്ലിക്കെട്ട് ഗ്ലോബല്‍ പ്രിമിയറിനായി ലിജോ പെല്ലിശേരിയും ടീമും ടൊറന്റോയില്‍. ലിജോ ജോസ് പെല്ലിശേരി, ജെല്ലിക്കെട്ടിന്റെ സഹരചയിതാവ് എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് സ്‌ക്രീനിംഗില്‍ പങ്കെടുക്കുന്നത്. സമകാലീന ലോക സിനിമാ വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുന്നത്. സെപ്തംബര്‍ ആറിന് ടൊറന്റോ സമയം രാത്രി 9 15നും സെപ്തംബര്‍ ഏഴിന് രാത്രി 9.15നും സെപ്തംബര്‍ പതിനാലിന് രാത്രി 9.15നുമാണ് സ്‌ക്രീനിംഗ്.

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് 2019ല്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. വിഖ്യാതമായ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ ആണ് നടക്കുന്നത്. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയായിരിക്കും കേരളത്തില്‍ സിനിമയുടെ റിലീസ്. സെപ്തംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍.

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്സ് ജേതാവായ അറ്റ്ലാന്റിക്സ് കണ്ടംപററി വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ജെല്ലിക്കെട്ടിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലൊന്നാണ്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവലംബിച്ച് എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ഒരു പോത്ത് കയര്‍ പൊട്ടിച്ചോടുന്നതും മലയോര ഗ്രാമത്തില്‍ തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. അമ്പരപ്പിച്ച ദൃശ്യാവിഷ്‌കാരം എന്ന നിലയ്ക്കാണ് പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍ സിനിമ കണ്ട പലരും അഭിപ്രായപ്പെട്ടത്. അനുരാഗ് കശ്യപ്, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ലിജോ മാജിക് വീണ്ടുമെന്നാണ് ഗീതു മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്. ഔട്ട് സ്റ്റാന്‍ഡിംഗ് എന്നായിരുന്നു ദ ക്യു അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞത്.

ഗിരീഷ് ഗംഗാധരന്‍ അങ്കമാലി ഡയറീസിന് ശേഷം ഛായാഗ്രഹണം നിര്‍വഹിച്ച ലിജോ പെല്ലിശേരി ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഇ മ യൗ എന്ന സിനിമയ്ക്ക് ശേഷം പുറത്തുവരുന്ന ലിജോ പെല്ലിശേരി ചിത്രവുമാണ് ജെല്ലിക്കെട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ജെല്ലിക്കെട്ടിലെ പ്രധാന കഥാപാത്രങ്ങള്‍. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

തോമസ് പണിക്കര്‍ക്കൊപ്പം ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം. 91 മിനുട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം. 108 ലോക സിനിമകളാണ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്ളത്. ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഒക്്‌ടോബറോടെ സിനിമ തിയറ്ററുകളിലെത്തും.

ഏലത്തോട്ടത്തിനകത്ത് വന്യചേഷ്ടകളുമായി നില്‍ക്കുന്ന ആന്റണി വര്‍ഗീസിന്റെയും സാബു മോന്റെയും ചിത്രങ്ങള്‍ ജെല്ലിക്കെട്ടിന്റേതായി പുറത്തുവന്നിരുന്നു. നാല്‍പ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ടൊറന്റോയിലേത്.

ഗീതു മോഹന്‍ദാസ് രചനയും സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രം മൂത്തോന്‍ ഇന്റര്‍നാഷനല്‍ പ്രിമിയര്‍ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ്. സ്‌പെഷ്യല്‍ പ്രസന്റേഷന്‍ വിഭാഗത്തിലാണ മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ആനിമേറ്റഡ് ഫീച്ചര്‍ ബോംബെ റോസ് ഫെസ്റ്റിവലിലുണ്ട്. പ്രിയങ്കാ ചോപ്രയും ഫര്‍ഹാന്‍ അക്തറും പ്രധാന കഥാപാത്രങ്ങളായ ദ സ്‌കൈ ഇസ് പിങ്ക് ആണ് ടിഫ് സ്‌ക്രീന്‍ ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in