നിരോധിക്കപ്പെട്ട മൃഗബലി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കുന്നു; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരോധിക്കപ്പെട്ട മൃഗബലി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കുന്നു; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഭാഗമായി മൃഗബലി പുന:സ്ഥാപിക്കുന്നു. കുലാചാരപ്രകാരമുള്ള കോഴി വെട്ട് നടപ്പാക്കുമെന്ന് വിശ്വ വാമാചാര ധര്‍മ്മരക്ഷാ സംഘമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 27നാണ് കോഴി വെട്ടി ആചാരം പുന:സ്ഥാപിക്കുന്നത്. ഇതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

നിരോധിക്കപ്പെട്ട മൃഗബലി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കുന്നു; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്
കോവിഡ് 19 - അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുക

1968 ലെ ജന്തുപക്ഷി ബലി നിരോധന നിയമപ്രകാരം 1977 ല്‍ കൊടുങ്ങല്ലൂരില്‍ കോഴിബലി തടഞ്ഞതാണ്. ഇത് ലംഘിച്ച് മൃഗബലി നടത്തുമെന്ന് പോസ്റ്ററടിച്ചാണ് വിശ്വാസികളെ അറിയിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ക്ഷേത്രനടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. നിലവില്‍ മീനഭരണിക്ക് പത്തു ദിവസം മുന്‍പ് കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ് നടക്കാറുണ്ട്. ജന്തുഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണിത്. പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നുണ്ട്.

കൊവിഡ് 19 പ്രതിരോധ നടപടിക്കിടെ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കോഴി വെട്ടി ആചാരം നടത്തുന്നത് തടയണമെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നത്. കൂടാതെ മൃഗബലി ആചാരം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നിയമവിരുദ്ധ നീക്കമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖലാ കമ്മറ്റി നല്‍കിയ പരാതിയില്‍ പറയുന്നു. മൃഗബലി നിരോധന നിയമം ലംഘിക്കുവാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖലാ കമ്മറ്റി മുഖ്യമന്ത്രി, തൃശൂര്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍, കൊടുങ്ങല്ലൂര്‍ ദേവസ്വം മാനേജര്‍, കൊടുങ്ങല്ലൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍, കൊടുങ്ങല്ലൂര്‍ നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

നിരോധിക്കപ്പെട്ട മൃഗബലി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കുന്നു; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്
‘കൊവിഡില്‍ ഭീതിയുടെ സാഹചര്യമില്ല’; ജാഗ്രത വേണം, ഇല്ലെങ്കില്‍ പിടിവിട്ടുപോകുമെന്ന് മുഖ്യമന്ത്രി 

കോഴിക്കല്ല് മൂടല്‍ ചടങ്ങിലൂടെ കോഴിയുടെ രക്തം വീണതായി കണക്കാക്കും. ഈ ചടങ്ങാണ് കോഴിയെ വെട്ടി പുനസ്ഥാപിക്കുന്നത്. പ്രതീകാത്മകമായി നടത്തുന്നത് പോലും നിയമലംഘനമാണ്. ശബരിമല പോലെയൊരു പ്രശ്‌നമാക്കി ഇതിനെ ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്.

വി.മനോജ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചടങ്ങ് നടത്തരുതെന്ന് പറയുന്നത് ആചാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സംഘാടകര്‍ ദ ക്യുവിനോട് പ്രതികരിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കോഴി വെട്ട് ചടങ്ങ് വിപുലമായി നടത്തുന്നില്ല. ചടങ്ങ് പുനഃസ്ഥാപിക്കുമെന്ന തീരുമാനം മാറ്റില്ലെന്നും സംഘാടകര്‍ അറിയിച്ചു.അടുത്ത വര്‍ഷം കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കും. ആചാരവിഷയങ്ങളില്‍ ഇടപെടില്ലെന്ന് 2015ലും 2018ലും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മൃഗബലി ക്ഷേത്രങ്ങളില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതില്‍ ധാര്‍മ്മികതയില്ല.

നിരോധിക്കപ്പെട്ട മൃഗബലി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കുന്നു; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്
കൊവിഡ് 19 : താമസ വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

ആചാരങ്ങളുടെ ഭാഗമായാലും കടയില്‍ ഇറച്ചിക്കായി കോഴിയെ വെട്ടിയാലും കൊല കൊല തന്നെയാണ്. മൃഗ-പക്ഷി നിയമം ആചാരത്തിനെ മാത്രമായി എങ്ങനെയാണ് ബാധിക്കുന്നത്. ആചാര സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാണിത്.

സംഘാടകര്‍

Related Stories

No stories found.
logo
The Cue
www.thecue.in