‘എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു, അനിയനെ തല്ലി’, എല്ലാത്തിനും തെളിവുണ്ട്, വിശാലിനെതിരെ പൊട്ടിത്തെറിച്ച് മിഷ്‌കിന്‍ 

‘എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു, അനിയനെ തല്ലി’, എല്ലാത്തിനും തെളിവുണ്ട്, വിശാലിനെതിരെ പൊട്ടിത്തെറിച്ച് മിഷ്‌കിന്‍ 

തുപ്പരിവാലന്‍ ടു സംവിധാനം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയതില്‍ വിശദീകരണവുമായി സംവിധായകന്‍ മിഷ്‌കിന്‍. വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മിഷ്‌കിന്‍ രംഗത്ത് വന്നിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മിഷ്‌കിന്‍ വികാരഭരിതനായി സംസാരിച്ചത്. അമ്മയെ അസഭ്യം പറഞ്ഞുവെന്നും സഹോദരനെ ആക്രമിച്ചെന്നും മിഷ്‌കിന്‍. മിഷ്‌കിന്‍ സംസാരിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ ഉണ്ടെന്നും മിഷ്‌കിന്‍. സിനിമയ്ക്ക് ചെലവ് കൂടിയെന്ന ആരോപണം തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നതായും മിഷ്‌കിന്‍.

മിഷ്‌കിന്റെ പ്രസംഗം

തുപ്പരിവാലന്‍ രണ്ടാം ഭാഗം ഞാന്‍ സഹോദരനായി കരുതിയിരുന്ന വിശാലിന് വേണ്ടിയാണ് ചെയ്തത്. തമിഴകം ഒന്നാകെ മോശക്കാരനായി കണ്ടപ്പോഴും അയാളെ സ്വന്തം സഹോദരനേക്കാള്‍ തോളോട് ചേര്‍ത്തിരുന്നയാളാണ് ഞാന്‍. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ക്ലൈമാക്‌സ് ഫൈറ്റ് ആറ് മണിക്കൂര്‍ കൊണ്ട് തീര്‍ത്താണ് തുപ്പരിവാലന്‍ ആദ്യഭാഗം റിലീസ് ചെയ്തത്. തുടര്‍ച്ചയായി വിശാലിന്റെ മൂന്ന് സിനിമ ഫ്‌ളോപ്പായിരുന്ന സമയത്താണ് തുപ്പരിവാലന്‍ വന്‍വിജയമായത്. മൂന്ന് കോടി രൂപയാണ് ആ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചത്. തുപ്പരിവാലന്‍ ടു പാന്‍ ഇന്ത്യന്‍ സിനിമയാക്കാമെന്നായിരുന്നു ആലോചിച്ചിരുന്നത്. ആ കഥ പൂര്‍ത്തിയായപ്പോള്‍ 20 കോടിയില്‍ പൂര്‍ത്തിയാക്കാനായി ഒരു നിര്‍മ്മാതാവും വന്നു. കഥ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് അഡ്വാന്‍സ് തന്നു. കൊഹിനൂര്‍ ഡയമണ്ടുമായി ബന്ധപ്പെട്ടായിരുന്നു ആ സിനിമ. സൗത്ത് ഇന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും സ്വീകാര്യത കിട്ടുമെന്നത് മുന്‍നിര്‍ത്തിയായിരുന്നു ആ സിനിമ. വിശാലിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. കണ്ണ് നിറഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു ഈ സിനിമ കൊണ്ട് എന്റെ എല്ലാ കടവും വീട്ടുമെന്ന് പറഞ്ഞു. മൂന്നാം ദിവസം ഈ സിനിമ ഞാന്‍ നിര്‍മ്മിക്കാമെന്ന് വിശാല്‍ പറഞ്ഞു. അന്ന് തുടങ്ങിയതാണ് എന്റെ തലവിധി. നിനക്ക് കടമുള്ളത് കൊണ്ട് ഈ സിനിമ നിര്‍മ്മിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. സിനിമ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് ഇരുപത് കോടിയെങ്കിലും ആകും. അടുത്ത സിനിമയായ ആക്ഷന്‍ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടുമെന്നും ഞാന്‍ പറഞ്ഞു. ഇത് തുപ്പരിവാലന്‍ ത്രീ ആയി ചെയ്യാം. തുപ്പരിവാലന്‍ സെക്കന്‍ഡ് ചെന്നൈയില്‍ നടക്കുന്ന രീതിയില്‍ 10 കോടിക്ക് പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞു. തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് ലക്ഷമാണ് ചെലവഴിച്ചത്. 35 ലക്ഷം ചെലവാക്കിയെന്നാണ് വിശാലിന്റെ ആരോപണം. അത് അദ്ദേഹം തെളിയിക്കട്ടെ. 13 കോടി രൂപ ഇതുവരെ ചെലവാക്കിയെന്നാണ് വിശാല്‍ പറഞ്ഞത്. അതിനും അദ്ദേഹം തെളിവ് പുറത്തുവിടട്ടേ. യുകെയില്‍ പുട്ടൂര്‍ അമ്മന്‍ എന്ന കമ്പനിയെയാണ് നിര്‍മ്മാണം ഏല്‍പ്പിച്ചത്. ആ കമ്പനിക്ക് എത്ര രൂപ വിശാല്‍ ഫിലിം ഫാക്ടറി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കിയാല്‍ കാര്യങ്ങള്‍ അറിയാം. ഞാന്‍ മകനായും അനിയനായും കണക്കാക്കിയവന്‍ എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചു. ഞാന്‍ അവന് എന്ത് ദ്രോഹമാണ് ചെയ്തത്. നല്ല കഥ എഴുതിക്കൊടുത്തത് ആണോ ഞാന്‍ ചെയ്തതാണോ തെറ്റ്. ഒരു പ്രൊഡ്യൂസറും എനിക്ക് സിനിമ കൊടുക്കരുതെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ ഒരു നിര്‍മ്മാതാവിന്റെ മകനാണ്, ഞാന്‍ ദരിദ്രനായ ഒരു തയ്യല്‍ക്കാരന്റെ മകനും. ഒരു വെള്ള പേപ്പറും പെന്‍സിലും കിട്ടിയാല്‍ എനിക്ക് കഥ എഴുതാനാകും. അതുമല്ലെങ്കില്‍ സിനിമാ പഠിപ്പിക്കാനാകും. എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. എട്ട് മാസം ആലോചിച്ച്, 32 ദിവസം ഷൂട്ട് ചെയ്ത സിനിമയുടെ സംവിധാനമാണ് ഞാന്‍ കൈമാറിയത്. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനയില്‍ ഞാന്‍ പരാതിയുമായി പോയിരുന്നെങ്കില്‍ അവന്‍ ഇന്ന് പോസ്റ്റര്‍ ഇറക്കുമായിരുന്നോ?. അവന്‍ ഇപ്പോള്‍ അഭിനയിക്കുന്ന എന്ന സിനിമ പ്രശ്‌നത്തിലായപ്പോള്‍ ഞാനാണ് കഥ മാറ്റിയത്. അതിന് ശേഷമാണ് ചക്ര എന്ന് ആ സിനിമക്ക് പേരിട്ടത്. ഇവന് ടോള്‍സ്‌റ്റോയി ആരാണെന്ന് അറിയാമോ, പൊറുക്കി പയ്യനാണ് അവന്‍. നീ എംജിആറോ കലൈഞ്ജറോ അല്ല വെറും പൊറുക്കി പയ്യനാണ്. നീ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ എന്താണ് ചെയ്തത്. നിന്നെ ഈ സമൂഹം കാണുന്നുണ്ട്.

നീ എത്തരത്തിലുള്ള ആളാണെന്ന് സമൂഹം മനസിലാക്കും. നിന്റെ ജീവിതം പറയും നീ ആരാണെന്ന്. എന്റെ നിര്‍മ്മാതാക്കളോട് ചോദിച്ചാല്‍ അറിയാം ഞാന്‍ എങ്ങനെയുള്ള സംവിധായകനാണെന്ന്. കാര്യമില്ലാതെ എന്റെ അനിയനെ തല്ലിയവനാണ് വിശാല്‍. എന്റെ അമ്മയെ വേശ്യയെന്ന് വിളിക്കുമ്പോള്‍ എങ്ങനെ സിനിമ ഉപേക്ഷിക്കാതിരിക്കാം.

തുപ്പരിവാലന്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതില്‍ വിശദീകരണവുമായി നായകനും നിര്‍മ്മാതാവുമായവിശാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അവസാന ഷെഡ്യൂള്‍ ഒഴികെ പൂര്‍ത്തിയായ സിനിമയില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വിശാല്‍ സംവിധാനം ഏറ്റെടുത്തിരുന്നു. 13 കോടി നിര്‍മ്മാതാവ് ചെലവഴിച്ച സിനിമ സംവിധായകന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അമ്പരപ്പിച്ചെന്നും വിശാല്‍. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് തുപ്പരിവാലന്‍ ടു നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് വിശാല്‍ മിഷ്‌കിനുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തുറന്നടിച്ച് രംഗത്തെത്തുന്നത്.

യുകെയില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ചിത്രീകരിക്കാന്‍ ദിവസം പതിനഞ്ച് ലക്ഷം വച്ച് മുതല്‍മുടക്കുന്ന സിനിമയുടെ നല്ലതിന് വേണ്ടി നിര്‍മ്മാതാവ് സംസാരിച്ചത് പ്രശ്‌നമാണോ എന്നും വിശാല്‍. സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള മിഷ്‌കിന്റെ തീരുമാനത്തെ സ്വന്തം കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്നതിന് സമാനമെന്നാണ് വിശാല്‍ വിശേഷിപ്പിക്കുന്നത്. മറ്റൊരു നിര്‍മ്മാതാവിന് സമാനമായ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും മിഷ്‌കിന്‍.

‘എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു, അനിയനെ തല്ലി’, എല്ലാത്തിനും തെളിവുണ്ട്, വിശാലിനെതിരെ പൊട്ടിത്തെറിച്ച് മിഷ്‌കിന്‍ 
മിഷ്‌കിനെതിരെ വെളിപ്പെടുത്തലുമായി വിശാല്‍, ‘സ്വന്തം കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്ന പ്രവര്‍ത്തി’

മിഷ്‌കിന്‍ വിശാല്‍ ഫിലിം ഫാക്ടറിക്ക് മുന്നില്‍ തുപ്പരിവാലന്‍ പൂര്‍ത്തിയാക്കാന്‍ വച്ച നിബന്ധനകളെന്ന പേരില്‍ ചില രേഖകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. തുപ്പരിവാലന്‍ ടു ഹിന്ദി റീമേക്ക് റൈറ്റ്‌സ് നല്‍കണമെന്നും, തുപ്പരിവാലന്‍ സീക്വലോ, പ്രീക്വലോ തുടര്‍ന്ന് ചെയ്യാനുള്ള അവകാശം തനിക്കായിരിക്കണമെന്നും ഈ നിബന്ധനകളിലുണ്ട്. തുടര്‍ഭാഗങ്ങളില്‍ കന്നിയന്‍ പൂങ്കുട്രന്‍ എന്ന നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തിലും അന്തിമ തീരുമാനം തനിക്കായിരിക്കണമെന്നും നിബന്ധനയില്‍ ഉണ്ട്. വിദേശത്തെ ചിത്രീകരണഘട്ടത്തില്‍ വിശാലുമായുണ്ടായ കടുത്ത ഭിന്നതയാണ് മിഷ്‌കിന്‍ പ്രൊജക്ട് ഉപേക്ഷിച്ചതിന് പിന്നില്‍ എന്ന് ഇതോടെ വ്യക്തമായി.

‘എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു, അനിയനെ തല്ലി’, എല്ലാത്തിനും തെളിവുണ്ട്, വിശാലിനെതിരെ പൊട്ടിത്തെറിച്ച് മിഷ്‌കിന്‍ 
മിഷ്‌കിന്‍ ‘തുപ്പരിവാലന്‍ 2’ വിട്ടതിന്റെ കാരണങ്ങള്‍, തമിഴ് ഷെര്‍ലക് ഹോംസ് വിശാലിന്റെ സംവിധാനത്തിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in