ബിജെപിക്ക് വന്‍തിരിച്ചടി; ഝാര്‍ഖണ്ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് സഖ്യം; മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍

ബിജെപിക്ക് വന്‍തിരിച്ചടി; ഝാര്‍ഖണ്ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് സഖ്യം; മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍

ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് അധികാരം നഷ്ടമായേക്കും. കേവല ഭൂരിപക്ഷം കടന്നതോടെ കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തുമെന്ന് ഏതാണ് ഉറപ്പായി. 43 സീറ്റുകളില്‍ കോണ്‍ഗ്രസ്-ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലീഡ് ചെയ്യുകയാണ്. മഹാസഖ്യത്തിന്റെ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും. രണ്ടിടത്ത് മത്സരിക്കുന്ന സോറന്‍ ബര്‍ഹെയ്ത്തില്‍ മുന്നിലും ധുംകയില്‍ പിന്നിലുമാണ്. ബിജെപിയ്ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍ 29 ആയി ചുരുങ്ങി. മൂന്ന് സീറ്റുകളിലാണ് എജെഎസ്‌യു ലീഡ് ചെയ്യുന്നത്. സിപിഐ (എംഎല്‍) ഉള്‍പ്പെടെ മറ്റുള്ളവര്‍ 7 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. ആകെ 81 മണ്ഡലങ്ങളുള്ള ഝാര്‍ഖണ്ഡ് നിയമസഭയില്‍ 41 ആണ് കേവല ഭൂരിപക്ഷം. ഭരണം ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. ഝാര്‍ഖണ്ഡിലേത് പ്രതീക്ഷിച്ച വിജയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു.

പൗരത്വനിയമത്തെ ഝാര്‍ഖണ്ഡ് ജനത തള്ളി. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിത്.

കെ സി വേണുഗോപാല്‍

ബിജെപിക്ക് വന്‍തിരിച്ചടി; ഝാര്‍ഖണ്ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് സഖ്യം; മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍
പൗരത്വനിയമത്തിനെതിരെ നിയമപോരാട്ടം; ടി എന്‍ പ്രതാപന്‍ എംപിയ്ക്ക് സാമ്പത്തിക പിന്തുണയുമായി 20,000 കുടുംബങ്ങള്‍

ഗോത്രമേഖലകളില്‍ വന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്‌യു, എല്‍ജെപി, ജെഡിയു പാര്‍ട്ടികള്‍ ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചതും ബിജെപിയെ ബാധിച്ചു. അള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ജെവിഎം പാര്‍ട്ടിക്കും സീറ്റുകള്‍ കുറഞ്ഞു. ജാംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ലീഡ് ചെയ്യുകയാണ്. ലീഡ് നില ഇഞ്ചോടിഞ്ച് അവസ്ഥയിലായിരുന്ന സമയത്ത് കോണ്‍ഗ്രസും ബിജെപിയും ചെറുകക്ഷികളുമായി സഖ്യശ്രമങ്ങള്‍ നടത്തിയിരുന്നു. എജെഎസ്‌യുവിനേയും ജെവിഎമ്മിനേയും ലക്ഷ്യമിട്ടായിരുന്നു ബിജെപി നീക്കം. ബിഎസ്പിയേയും ജെവിഎമ്മിനേയും ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബിജെപിക്ക് വന്‍തിരിച്ചടി; ഝാര്‍ഖണ്ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് സഖ്യം; മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍
‘യെദ്യൂരപ്പയും യോഗിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍’; മുല്ലപ്പള്ളി രാമചന്ദ്രന്‍

2014ലെ കക്ഷിനില

ബിജെപി- 37

എജെഎസ്യു- 5

ജെഎംഎം- 19

ജെവിഎം- 8-2=6 (രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു)

കോണ്‍ഗ്രസ്- 6

മറ്റുള്ളവര്‍- 6

കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. സഖ്യം 38 മുതല്‍ 50 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നത്. ബിജെപി 22-32 സീറ്റുകള്‍ക്കിടയില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.

ബിജെപിക്ക് വന്‍തിരിച്ചടി; ഝാര്‍ഖണ്ഡ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് സഖ്യം; മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍
‘ഇന്ത്യക്കാരാണെന്ന് കാണിച്ചു കൊടുക്കണം’; വിദ്യാര്‍ത്ഥികളെ രാജ്ഘട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ഗാന്ധി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in